മനീഷ്
മനീഷ്

നൊമ്പരമായി മനീഷ്; വള്ളം മറിഞ്ഞ് കായലില്‍ വീണവരെ രക്ഷിക്കാന്‍ ചാടി, യുവാവിന്റെ മൃതദേഹം കണ്ടെത്തി 

വള്ളം മറിഞ്ഞ് വീണവരെ രക്ഷിക്കാന്‍ കായലില്‍ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
Published on

കൊച്ചി: വള്ളം മറിഞ്ഞ് വീണവരെ രക്ഷിക്കാന്‍ കായലില്‍ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചന്തിരൂര്‍ കണ്ണച്ചാതുരുത്ത് പരേതനായ കരുണാകരന്റെ മകന്‍ മനീഷിന്റെ (37) മൃതദേഹമാണ് ബുധനാഴ്ച രാവിലെ വെളുത്തുള്ളി കായലില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു മനീഷിനെ കാണാതായത്.

എഴുപുന്നയിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു മനീഷ്. ചന്തിരൂര്‍ വെളുത്തുള്ളി കായലില്‍ യാത്രക്കാര്‍ കയറിയ വള്ളം മറിയുന്നത് കണ്ട് ആളുകളെ രക്ഷപ്പെടുത്താനായി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. വള്ളം മറിഞ്ഞ് കായലില്‍ വീണവര്‍ അടുത്തുള്ള ചീനവലക്കുറ്റിയില്‍ പിടിച്ച് കിടന്ന് രക്ഷപ്പെട്ടു. എന്നാല്‍, മനീഷിനെ കാണാതായി.

അരൂര്‍ പൊലീസും അഗ്‌നിരക്ഷാസേനയും കായലില്‍ രാത്രിയിലും തെരച്ചില്‍ നടത്തിയിരുന്നു. മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു. കല്‍പ്പണിക്കാരനായ മനീഷ് അവിവാഹിതനാണ്. ഓമനയാണ് മാതാവ്. ഏക സഹോദരി കല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com