

കൊച്ചി: ഓട്ടോറിക്ഷയുടെ മുൻ സീറ്റിൽ ഡ്രൈവർക്കൊപ്പം ഇരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരന് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷക്ക് അർഹതയുണ്ടാവില്ലെന്ന് ഹൈക്കോടതി. ഇൻഷുറൻസ് കമ്പനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്.
ഗുഡ്സ് ഓട്ടോറിക്ഷയിൽ ഡ്രൈവറുടെ സീറ്റ് പങ്കിട്ട് യാത്രചെയ്യുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ മംഗലാപുരം സ്വദേശി ഭീമക്ക് നഷ്ടപരിഹാരം നൽകണമെന്ന മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രൈബ്യൂണൽ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന് എതിരെയാണ് ഇൻഷൂറൻസ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.
നഷ്ടപരിഹാരം നല്കേണ്ടത് ഓട്ടോ ഉടമ
2008 ജനുവരി 23നാണ് അപകടം ഉണ്ടായത്. കാസർകോട് സ്വദേശി ബൈജുമോൻ ഗുഡ്സ് ഓട്ടോയിൽ നിർമാണ സാമഗ്രികളുമായി പോകുമ്പോൾ ഭീമ ഒപ്പം കയറിയിരുന്നു. 1.50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭീമ നൽകിയ ഹർജിയിൽ ട്രൈബ്യൂണലിന്റെ അനുകൂല വിധിയുണ്ടായി.
ഡ്രൈവറുടെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്ത വ്യക്തിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന കമ്പനിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഓട്ടോ ഡ്രൈവറും ഉടമയുമായ ബൈജുമോനാണ് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates