ഓണപ്പുടവ സമര്‍പ്പണം, പതിനായിരം പേര്‍ക്ക് പ്രസാദ ഊട്ട്, രണ്ടു മണി മുതല്‍ ബുഫേ; തിരുവോണ നിറവില്‍ ഗുരുവായൂര്‍, ദര്‍ശനസമയം കൂട്ടി

തിരുവോണ ദിനമായ ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിശേഷാല്‍ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും
guruvayur temple
ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പണം ( guruvayur temple) image credit: Guruvayur Devaswom
Updated on
1 min read

തൃശൂര്‍: തിരുവോണ ദിനമായ ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിശേഷാല്‍ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. പുലര്‍ച്ചെ നാലരയ്ക്കാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമര്‍പ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമര്‍പ്പിക്കാം.

തിരുവോണത്തിന് പതിനായിരം പേര്‍ക്ക് വിശേഷാല്‍ പ്രസാദ ഊട്ട്

തിരുവോണത്തിന് പതിനായിരം പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. 2 മണി മുതല്‍ ബുഫേ തുടങ്ങും. കാളന്‍, ഓലന്‍, എരിശ്ശേരി, പഴം പ്രഥമന്‍, മോര്,പപ്പടം, അച്ചാര്‍, ഉള്‍പ്പെടെയുളള വിഭവങ്ങള്‍ ഉണ്ടാകും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്ന പന്തലിലുമാണ് പ്രസാദ ഊട്ട്. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും. പ്രഭാത ഭക്ഷണം ഉണ്ടാവില്ല.

guruvayur temple
'കാക്കിയിട്ട മൃഗങ്ങള്‍ ഇപ്പോഴും പല പൊലീസ് സ്റ്റേഷനുകളിലുമുണ്ട്'; വിമർശിച്ച് സിപിഎം നേതാവ്

സെപ്റ്റംബര്‍ 7വരെ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടി

ഓണനാളുകളില്‍ ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കും. ഭക്തരുടെ സൗകര്യാര്‍ത്ഥം സെപ്റ്റംബര്‍ 7 ഞായറാഴ്ച വരെ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടി. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും.

പൊതു അവധി ദിനങ്ങളില്‍ ദര്‍ശന നിയന്ത്രണം

പൊതു അവധി ദിനങ്ങളായ സെപ്റ്റംബര്‍ 5 (തിരുവോണം ), സെപ്റ്റംബര്‍ 6 ( അവിട്ടം), സെപ്റ്റംബര്‍ 7 ( ചതയം ), എന്നീ തീയതികളില്‍ രാവിലെ 6 മുതല്‍ ഉച്ചതിരിഞ്ഞ് 2 വരെ വി ഐ പി / സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉണ്ടാകും.

guruvayur temple
'കൊണ്ടുപോയി കൂമ്പിനിട്ട് ഇടിക്കാനല്ലേ മാമാ?'; കേരള പൊലീസിന്റെ ഓണാശംസയില്‍ ട്രോള്‍പൂരം
Summary

thiruvonam celebration at guruvayur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com