പൊന്നാനി അഴിമുഖത്ത് സ്ത്രീകളേയും കുട്ടികളേയും കുത്തിനിറച്ച് ചെറുവള്ളത്തില്‍ ഉല്ലാസയാത്ര

താനൂര്‍ ബോട്ടപകടത്തിന്റെ നടുക്കം മാറും മുന്‍പേ കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ള യാത്രക്കാരുമായി ചെറുവള്ളത്തില്‍ ഉല്ലാസ യാത്ര.
fishing_boat
fishing_boat
Updated on
1 min read

മലപ്പുറം: താനൂര്‍ ബോട്ടപകടത്തിന്റെ നടുക്കം മാറും മുന്‍പേ കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ള യാത്രക്കാരുമായി ചെറുവള്ളത്തില്‍ ഉല്ലാസ യാത്ര. നിയമം ലംഘിച്ചാണ് മത്സ്യബന്ധന വള്ളം കൈകുഞ്ഞുള്‍പ്പെടെയുള്ള യാത്രക്കാരുമായി സര്‍വീസ് നടത്തിയത്.

തിരൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മസ്‌ക്കില്‍ എന്ന ഇന്‍ബോര്‍ഡ് വള്ളത്തിന്റെ കാരിയര്‍ വള്ളമായ ചെറുവഞ്ചിയിലാണ് സ്ത്രീകളുള്‍പ്പെടെ ഏഴ് പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര നടത്തിയത്. പൊന്നാനി  അഴിമുഖത്ത് കൂടിയാണ് പടിഞ്ഞാറെക്കരയിലെ മസ്‌കില്‍ വള്ളത്തിന്റെ കാരിയര്‍ വഞ്ചി അപകടകരമായ യാത്ര നടത്തിയത്. 

താനൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഉല്ലാസ ബോട്ടുകളുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന്  മാത്രമുപയോഗിക്കേണ്ട ചെറുവള്ളത്തില്‍ യാത്രക്കാരുമായി സര്‍വീസ് നടത്തിയത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഫിഷറീസ് വകുപ്പ് വള്ളത്തെ പിന്തുടര്‍ന്നെങ്കിലും ഇവര്‍ വേഗത്തില്‍ തിരികെ മടങ്ങിയതിനാല്‍ പിടികൂടാനായില്ല. വള്ളമുടമയുമായി ഫിഷറീസ് വകുപ്പ് ബന്ധപ്പെട്ട് വള്ളവും തൊഴിലാളികളേയും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com