മന്ത്രിയുമായി ഭിന്നതയില്ല; ടികെ ഹംസ നാളെ വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കും

സ്ഥാനത്തുനിന്ന് ഒഴിയുന്ന വിവരം പാര്‍ട്ടി അറിയിച്ചതായും തന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. 
ടികെ ഹംസ/ ഫയല്‍ ചിത്രം
ടികെ ഹംസ/ ഫയല്‍ ചിത്രം
Updated on
1 min read

മലപ്പുറം: വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കെ സിപിഎം നേതാവ് ടികെ ഹംസ നാളെ രാജിവെക്കും. മന്ത്രി വി അബ്ദുറഹിമാനുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മന്ത്രിയുമായി ഭിന്നതയില്ലെന്നും ആരോഗ്യകാരണങ്ങളാലാണ് രാജിവയ്ക്കാനുള്ള തീരുമാനമെന്നും ടികെ ഹംസ പറഞ്ഞു.

സ്ഥാനത്തുനിന്ന് ഒഴിയുന്ന വിവരം പാര്‍ട്ടി അറിയിച്ചതായും തന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. 
സംഘടനാരംഗത്തും സര്‍ക്കാരിലും വിവിധ പദവികള്‍ വഹിക്കുന്നതിന് പാര്‍ട്ടി നേതാക്കള്‍ക്ക് നേരത്തെ 75 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നു. തന്നെ ചെയര്‍മാനായി നിയമിക്കുമ്പോള്‍ പ്രായപരിധിയില്‍ ഇളവ് വരുത്തുകയായിരുന്നു.  ചെയര്‍മാനായുള്ള കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എനിക്ക് 87 വയസ് ആകുമെന്നും അതിനാലാണ് ഒഴിയാനുള്ള തീരുമാനമെന്നും ഹംസ പറഞ്ഞു.

പാര്‍ട്ടി സെക്രട്ടേറിയറ്റുമായി ആലോചിച്ചാണ് തന്റെ തീരുമാനം. വാര്‍ധക്യസഹജമായ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. പ്രായവും അനാരോഗ്യവും കണക്കിലെടുത്ത് ഉത്തരവാദിത്വത്തില്‍ നിന്ന് തന്നെ മാറ്റാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് എല്ലായ്‌പ്പോഴും തന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരിക്കലും അവരോട് സന്ധി ചെയ്യാന്‍ താന്‍ ഒരുക്കമായിരുന്നില്ല.  1991ല്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് തന്നെ തോല്‍പ്പിക്കാന്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയവരാണ് ലീഗുകാരെന്നും ഹംസ പറഞ്ഞു.

അതേസമയം, രാജിവെക്കാനുള്ള ടികെ ഹംസയുടെ തീരുമാനത്തെ കുറിച്ച് അറിയില്ലെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. അദ്ദേഹവുമായി യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. അദ്ദേഹം ചെയര്‍മാനായിരിക്കെ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com