ചിന്നക്കനാലിലെ കാട്ടാന ആക്രമണം: മാരിയുടെ മകനെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍

സഹായ പദ്ധതി തയ്യാറാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍ദേശം നല്‍കി.
Shibu Baby John
ഷിബു ബേബി ജോണ്‍Screen grab
Updated on
1 min read

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 11 കാരനെ സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള സഹായ പദ്ധതി തയ്യാറാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍ദേശം നല്‍കി. വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാര തുക കൂട്ടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Shibu Baby John
'മുസ്ലിം ജനതയ്ക്കുള്ളതിനേക്കാള്‍ വെറുപ്പാണ് ഈഴവര്‍ക്ക് വെള്ളാപ്പള്ളിയോടുള്ളത്, കൂടെക്കിടക്കുന്നവനല്ലേ രാപ്പനി അറിയൂ'

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിന്റെ അപര്യാപ്തത ഉണ്ട്. സംയോജിത പ്രതിരോധ സംവിധാനത്തിനായി നടപടി സ്വീകരിക്കും. അപകട ഇന്‍ഷുറന്‍സ് ട്രിബ്യൂണല്‍ മാതൃകയില്‍ നഷ്ടപരിഹാര പദ്ധതിക്കാണ് ആലോചന. മുന്‍കാലങ്ങളില്‍ മതിയായ തുക വനംവകുപ്പിന് കിട്ടിയിട്ടില്ല. വകയിരുത്തിയ തുക പകുതിപോലും കിട്ടിയിട്ടില്ല. ഇന്ന് വൈകിട്ട് എട്ടുമണിക്ക് മുഖ്യമന്ത്രിയുമായി അടിയന്തര ചര്‍ച്ച നടത്തുമെന്നും വനം മന്ത്രി വ്യക്തമാക്കി.

Shibu Baby John
ലീഗിൽ അംഗത്വമെടുത്താൽ സ്വർഗത്തിൽ പോകുമെന്ന് ഖുർആനിലോ ഹദീസിലോ എവിടെയും പറഞ്ഞിട്ടില്ല - പി ജയരാജൻ

ഇന്ന് രാവിലെ എട്ടരയോടെയാണ് ചിന്നക്കനാലിന് സമീപം കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടത്. സൂര്യനെല്ലി സ്വദേശി മാരിയാണ് മരിച്ചത്. തിരുവള്ളൂര്‍ ഉന്നതിയില്‍ നിന്ന് മകനെ സ്‌കൂളിലേക്ക് അയക്കാന്‍ റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. കനത്ത മൂടല്‍മഞ്ഞ് കാരണം റോഡരികില്‍ നിലയുറപ്പിച്ച കാട്ടാനകളെ കാണാന്‍ ഇവര്‍ക്ക് സാധിച്ചില്ല. മാരി തല്‍ക്ഷണം മരിച്ചു. കൈയ്ക്കും കാലിനും പരിക്കേറ്റ ഇവരുടെ മകന്‍ രക്ഷകനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല.

Summary

Wild elephant attack in Chinnakanal: Government says it will protect Mari's son

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com