സമയം വരട്ടെ; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുമെന്ന് ശശി തരൂര്‍

'ഞാന്‍ പറയാനുള്ള വിഷയങ്ങളൊക്കെ പാര്‍ട്ടി നേതൃത്തോട് മാത്രമേ പറയുകയുള്ളൂ. അതിന് അവസരം വരുമെന്നതില്‍ എനിക്ക് സംശയമില്ല. പാര്‍ലമെന്റ് സമ്മേളനം ആണല്ലോ?' തരൂര്‍ പറഞ്ഞു.
 Shashi Tharoor
Shashi Tharoor
Updated on
1 min read

ന്യൂഡല്‍ഹി: സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത സംബന്ധിച്ച് പറയാനുളളതെല്ലാം പാര്‍ട്ടി നേതൃത്വത്തോട് പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സമയം വരട്ടെയെന്നും അപ്പോള്‍ പറയാമെന്നും തരൂര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഞാന്‍ പറയാനുള്ള വിഷയങ്ങളൊക്കെ പാര്‍ട്ടി നേതൃത്തോട് മാത്രമേ പറയുകയുള്ളൂ. അതിന് അവസരം വരുമെന്നതില്‍ എനിക്ക് സംശയമില്ല. പാര്‍ലമെന്റ് സമ്മേളനം ആണല്ലോ?' തരൂര്‍ പറഞ്ഞു.

 Shashi Tharoor
'സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നല്‍കിക്കൂടേ; ആസിഡ് ആക്രമണങ്ങളില്‍ അസാധാരണ നടപടികള്‍ വേണം'

ദുബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍. ദുബൈ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ തരൂര്‍ തയ്യാറായില്ല. തരൂരിന്റെ ദുബൈ യാത്ര സിപിഎമ്മില്‍ ചേരുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്ന പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇത് മാധ്യമ സൃഷ്ടി മാത്രമാണെന്നായിരുന്നു തരൂരിന്റെ മറുപടി.

 Shashi Tharoor
നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ട; വിഎസ് ഉണ്ടായിരുന്നെങ്കില്‍ പത്മ പുരസ്‌കാരം നിരസിച്ചേനെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇന്ന് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നയരൂപീകരണ യോഗത്തിലും തരൂരിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ യോഗത്തിലേക്ക് എത്താത്തത് അവര്‍ ക്ഷണിച്ച സമയത്ത് താന്‍ ഇവിടെയില്ലായിരുന്നെന്നും തരൂര്‍ വ്യക്തമാക്കി. 'അവര്‍ എന്നെ ക്ഷണിക്കുന്നത് ഇന്നലെയോ മിനിയാന്നോ ആയിരുന്നു. അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.' തരൂര്‍ പറഞ്ഞു.

Summary

Will tell the party leadership everything: Shashi Tharoor on reports of talks with CPM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com