പ്രസവ ചികിത്സയ്ക്കിടെ മരണം, ചികിത്സാപ്പിഴവാരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം

അനസ്‌തേഷ്യ നല്‍കിയതില്‍ പിഴവുണ്ടായെന്നാണ് പരാതി. ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Woman Dies During Childbirth, Family Alleges Medical Negligence
Woman Dies During Childbirth, Family Alleges Medical Negligencescreen grab
Updated on
1 min read

കൊല്ലം: പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചതില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം. കൊല്ലം തേവലക്കര സ്വദേശി ജാരിയത്താണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. അനസ്‌തേഷ്യ നല്‍കിയതില്‍ പിഴവുണ്ടായെന്നാണ് പരാതി. ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജിലെ ആശുപത്രിയ്ക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.

Woman Dies During Childbirth, Family Alleges Medical Negligence
ലോറി ഡ്രൈവര്‍മാരെ ലൈന്‍ ട്രാഫിക് പഠിപ്പിക്കും, പരിശീലന ക്ലാസുമായി എംവിഡി

ഇന്നു രാവിലെയാണ് 22കാരിയായ ജാരിയത്ത് മരിച്ചത്. എന്നാല്‍ ചികിത്സാപ്പിഴവുണ്ടായില്ലെന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രസവം സിസേറിയനായിരുന്നു. അനസ്‌തേഷ്യയ്ക്ക് ഒരു ഡോക്ടറാണ് കരുനാഗപ്പള്ളി ആശുപത്രിയില്‍ ഉള്ളത്. ഈ ഡോക്ടര്‍ ഇന്ന് ഇല്ലാതിരുന്നതിനാല്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍നിന്ന് അനസ്‌തേഷ്യ നല്‍കാന്‍ ാക്ടറെ എത്തിച്ചിരുന്നു.

Woman Dies During Childbirth, Family Alleges Medical Negligence
ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ പോവുകയാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഓര്‍മിപ്പിച്ച് പൊലീസ്

തുടര്‍ന്ന് പ്രസവശേഷം തിയേറ്ററില്‍ നിന്ന് മാറ്റി ഒന്നര മണിക്കൂറിനു ശേഷം യുവതിയുടെ ബിപി കുറഞ്ഞു. എത്ര ശ്രമിച്ചിട്ടും സാധാരണ നിലയിലേക്ക് എത്തിയില്ല. തുടര്‍ന്ന് വണ്ടാനത്തേക്ക് റഫര്‍ ചെയ്തതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. കാര്‍ഡിയോ മയോപ്പതിയാകാം മരണ കാരണം. പോസ്റ്റ്‌മോര്‍ട്ടത്തിലെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Summary

Woman Dies During Childbirth, Family Alleges Medical Negligence: Karunagappally Hospital death has sparked controversy due to alleged medical negligence. A young woman died during childbirth, leading to protests.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com