ഇടുക്കിയില്‍ ഒരു പവര്‍ഹൗസ് കൂടി ; സാധ്യതാപഠനം തുടങ്ങിയതായി മന്ത്രി എം എം മണി

അതിരപ്പള്ളി പദ്ധതി വേണമെന്നാണ് തന്റെ നിലപാട്. എന്നാല്‍ സമവായമുണ്ടായാലേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ
ഇടുക്കിയില്‍ ഒരു പവര്‍ഹൗസ് കൂടി ; സാധ്യതാപഠനം തുടങ്ങിയതായി മന്ത്രി എം എം മണി
Updated on
1 min read

തിരുവനന്തപുരം : ഇടുക്കിയില്‍  രണ്ടാമത്തെ പവര്‍ഹൗസിനായി സാധ്യതാപഠനം നടക്കുന്നതായി വൈദ്യുത മന്ത്രി എംഎം മണി. നിലവിലെ ഡാമിലെ ജലം ഫലപ്രദമായി ഉപയോ​ഗിക്കുകയാണ് ലക്ഷ്യം. പവര്‍ഹൗസ് യാഥാര്‍ത്ഥ്യമായാല്‍ പവര്‍കട്ട് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.  

അതിരപ്പള്ളി പദ്ധതി വേണമെന്നാണ് തന്റെ നിലപാട്. എന്നാല്‍ സമവായമുണ്ടായാലേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ. ചില കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയില്‍ മൂലമറ്റത്തിന് പുറമെ, മറ്റൊരു പവര്‍ഹൗസ് കൂടി പരിഗണനയിലുണ്ടെന്ന് കെഎസ്ഇബി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇടുക്കിയില്‍ ഇപ്പോഴുള്ള പവര്‍ഹൗസിന് എതിര്‍ഭാഗത്തായി പുതിയ പവര്‍ഹൗസ് നിര്‍മ്മിക്കാനാണ് ആലോചന. 700 മെഗാവാട്ടായിരിക്കും പുതിയ പവര്‍ഹൗസിന്റെ ശേഷി. പുതിയ പവര്‍ ഹൗസ് നിര്‍മ്മാണത്തിന് 20,000 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളിലെ ജലത്തിന്റെ 30 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കാനാകുന്നത്.  ഈ സാഹചര്യത്തിലാണ് റിസര്‍വോയറിലെ ജലം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി ഒരു പവര്‍ഹൗസ് കൂടി നിര്‍മ്മിക്കണമെന്ന ആശയവുമായി കെഎസ്ഇബി മുന്നോട്ടുവന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com