കളമശ്ശേരി ഏരിയാ സെക്രട്ടറി ഞാന്‍ തന്നെ, മാറ്റിയതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സക്കീര്‍ ഹുസൈന്‍

താന്‍ ഇപ്പോഴും പാര്‍ട്ടി ഏരിയാ സെക്രട്ടറിയാണ്. തന്നെ മാറ്റിയതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല
കളമശ്ശേരി ഏരിയാ സെക്രട്ടറി ഞാന്‍ തന്നെ, മാറ്റിയതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സക്കീര്‍ ഹുസൈന്‍
Updated on
1 min read

കൊച്ചി : കളമശ്ശേരി ഏരിയാ സെക്രട്ടറി താന്‍ തന്നെയാണെന്ന് സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍. തന്നെ മാറ്റിയതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. തന്റെ ജീവിതം ജനങ്ങള്‍ക്ക് അറിയാം. ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും സക്കീര്‍ഹുസൈനെ പാര്‍ട്ടി മാറ്റിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ പരാതി നല്‍കിയത് കളമശ്ശേരിയിലെ വിവരാവകാശ ഗുണ്ടയാണെന്നും സക്കീര്‍ ഹുസൈന്‍ ആരോപിച്ചു.

ആളുകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ഒരു വിവരാവകാശ ഗുണ്ടയാണ് തനിക്കെതിരെ പരാതി നല്‍കിയത്. ആ പരാതിയാണ് വാര്‍ത്തയാക്കിയത്. ആ വാര്‍ത്ത കൊടുത്തതിനെതിരായ കളമശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അയാളെ പ്രതി ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

താനുമായി ഒരു ബന്ധവുമില്ലാത്ത പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെടുത്തിയും തനിക്കെതിരെ ആരോപണമുണ്ടായി. ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമായിരിക്കെ എന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കാന്‍ ബോധപൂര്‍വ്വം നേതൃത്വം കൊടുത്ത ആ വിവരാവകാശ ഗുണ്ടക്കെതിരായ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്ന് സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി.

തന്റെ പേരില്‍ ഭൂമിയോ വാഹനങ്ങളോ വസ്തുവകകളോ ഇല്ല. സ്വത്തും ആസ്തികളും സംബന്ധിച്ച് നമ്മുടെ നാട്ടില്‍ പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ട്. പരിശോധിക്കാം. അതിലൊന്നും തര്‍ക്കമില്ല. തനിക്ക് ബിനാമി ഉണ്ടെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയിലാണ് തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് എന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

സക്കീര്‍ ഹുസൈനെ കളമശ്ശേരി ഏരിയാ സെക്രട്ടറി പദവിയില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനും അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണവിധേയനായ സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ തല്‍സ്ഥാനത്തു നിന്നും മാറ്റിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com