കോടിയേരിയോട് യോജിക്കുന്നു; ഇനി തയ്യാറാവേണ്ടത് പിണറായി: വിടി ബല്‍റാം

ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ വേണ്ടി ബിജെപിയുടെ നേതൃത്വത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തോട് യോജിക്കുന്നു
കോടിയേരിയോട് യോജിക്കുന്നു; ഇനി തയ്യാറാവേണ്ടത് പിണറായി: വിടി ബല്‍റാം
Updated on
1 min read

കൊച്ചി: ശബരിമല സമരം ബിജെപി അജന്‍ഡയായിരുന്നുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ തുറന്നു പറച്ചിലില്‍ ഭരണ-പ്രതിപക്ഷനിരയില്‍ പ്രതിഷേധം ഇരമ്പുന്നു. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തോട് യോജിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം രംഗത്തെത്തി.

ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ വേണ്ടി ബിജെപിയുടെ നേതൃത്വത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തോട് യോജിക്കുന്നുവെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതു പോലെ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കാനും ഉന്നതതല അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയനാണ് ഇനി തയ്യാറാവേണ്ടതെന്നും വി.ടി.ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ വേണ്ടി ബിജെപിയുടെ നേതൃത്ത്വത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തോട് യോജിക്കുന്നു. മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതു പോലെ ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കാനും ഉന്നതതല അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയനാണ് ഇനി തയ്യാറാവേണ്ടത്. സംഘ് പരിവാര്‍ നേതാക്കള്‍ക്കെതിരെയാവുമ്പോള്‍ പതിവായി കാണാറുള്ളത് പോലെ കേവലം കേസ് രജിസ്റ്റര്‍ ചെയ്യലില്‍ ഒതുങ്ങുമോ അതോ അതിന്റെ തുടര്‍ നടപടികള്‍ ഉണ്ടാകുമോ എന്നത് കൂടിയാണ് കേരളം ഉറ്റുനോക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com