കോഴിക്കോട് കര്‍ഷകന്‍ വില്ലേജ് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചു; ആത്മഹത്യക്ക് കാരണം വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെന്ന് ബന്ധുക്കള്‍

വില്ലേജ് മാനും വില്ലേജ് അസിസ്റ്റന്റുമാണ് മരണത്തിന് കാരണമെന്ന് തോമസിന്റെ സഹോദരന്‍
കോഴിക്കോട് കര്‍ഷകന്‍ വില്ലേജ് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചു; ആത്മഹത്യക്ക് കാരണം വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെന്ന് ബന്ധുക്കള്‍
Updated on
1 min read

കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു. ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തില്‍ (ജോയ്) ആണ് മരിച്ചത്. ഭൂനികുതി സ്വീകരിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് സൂചന.വൈകിട്ട് എട്ടുമണിയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തിന് ഉത്തരവാദികള്‍ വില്ലേജ് ഓഫീസിലെജീവനക്കാരാണെന്ന്‌
ബന്ധുക്കള്‍ ആരോപിക്കുന്നു. തോമസ് വില്ലേജ് ഓഫീസര്‍ക്കര്‍ക്ക് ആത്മഹത്യ കുറിപ്പ് നല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. വില്ലേജ് മാനും വില്ലേജ് അസിസ്റ്റന്റുമാണ് മരണത്തിന് കാരണമെന്ന് തോമസിന്റെ സഹോദരന്‍ ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസര്‍ക്ക് കൈക്കൂലി നല്‍കാത്തതില്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് തോമസിന്റെ ഭാര്യ പറഞ്ഞു.കലക്ടര്‍ എത്തിയിട്ട് മൃതദേഹം മാറ്റിയാല്‍ മതിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.സംഭവം ഗൗരവമേറിയതെന്നും അന്വേഷിക്കുമെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രതികരിച്ചു.ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെങ്കില്‍ നടപടിയുണ്ടാകുമെന്നും റവന്യു മന്ത്രി പറഞ്ഞു.സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഭൂനികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസില്‍ നേരത്തെയും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ പ്രശ്‌നമുണ്ടായപ്പോള്‍ തോമസ്, വില്ലേജ് ഓഫിസിനു മുന്നില്‍ കുടുംബത്തോടൊപ്പം നിരാഹാരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് അന്ന നികുതി സ്വീകരിച്ചിരുന്നു.കുടുംബത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട ചില അവകാശ പ്രശ്‌നങ്ങളാണ് നികുതി സ്വീകരിക്കാത്തതിന് പിന്നില്‍ എന്നാണ് അറിയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com