കോവിഡ് ഭീതിയില്‍ കാട്ടുപാതയിലൂടെ തമിഴ്‌നാട്ടില്‍ നിന്ന് നാട്ടില്‍ എത്താന്‍ ശ്രമിച്ചു, വഴി തെറ്റി; രക്ഷയായി പഞ്ചായത്ത് 

ലോക്ക്ഡൗണിനിടെ, തമിഴ്‌നാട്ടിലെ വാല്‍പാറയില്‍ നിന്ന് ഇടമലക്കുടി വഴി കേരളത്തിലേക്ക് വരുന്നതിനിടയില്‍ വഴി തെറ്റി കാട്ടിലകപ്പെട്ടയാളെ പഞ്ചായത്തധികൃതര്‍ കണ്ടെത്തി നിരീക്ഷണത്തിലാക്കി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on
1 min read

മൂന്നാര്‍: ലോക്ക്ഡൗണിനിടെ, തമിഴ്‌നാട്ടിലെ വാല്‍പാറയില്‍ നിന്ന് ഇടമലക്കുടി വഴി കേരളത്തിലേക്ക് വരുന്നതിനിടയില്‍ വഴി തെറ്റി കാട്ടിലകപ്പെട്ടയാളെ പഞ്ചായത്തധികൃതര്‍ കണ്ടെത്തി നിരീക്ഷണത്തിലാക്കി. അടിമാലി സ്വദേശി ജോണിയെ (50) ആണ് മാങ്കുളം പഞ്ചായത്തധികൃതര്‍ കണ്ടെത്തിയത്. 

വാല്‍പാറയില്‍ ഒരു സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് സമ്പൂര്‍ണ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി. ഇവിടെ ഏലക്കാ വ്യാപാര സ്ഥാപനം നടത്തുന്ന ജോണി അവിടെ നിന്നു നടന്ന്, ഇടമലക്കുടി പഞ്ചായത്തിലെ കാട്ടുപാത വഴി കഴിഞ്ഞ ദിവസം അടിമാലിക്ക് പുറപ്പെട്ടു. എന്നാല്‍ വനത്തില്‍ വച്ച് വഴിതെറ്റിപ്പോയ ഇയാള്‍ ഫോണില്‍ സുഹൃത്തിനെ വിളിച്ചു. സുഹൃത്താണ് മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യുവിനെ വിവരമറിയിച്ചത്. 

തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും വൊളന്റിയര്‍മാരും നടത്തിയ തിരച്ചിലില്‍ വനത്തിലെ പാറക്കെട്ടില്‍ അവശനിലയില്‍ ഇയാളെ കണ്ടെത്തി. അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ക്കു ശേഷം നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com