'ചരക്കുനീക്കം സുഗമമാക്കാന്‍ അടിയന്തര ഇടപെടല്‍ വേണം' ; കര്‍ണാടക അതിര്‍ത്തി മണ്ണിട്ട് അടച്ചതിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല. ഇതോടെ സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കവും നിലച്ചു
'ചരക്കുനീക്കം സുഗമമാക്കാന്‍ അടിയന്തര ഇടപെടല്‍ വേണം' ; കര്‍ണാടക അതിര്‍ത്തി മണ്ണിട്ട് അടച്ചതിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
Updated on
1 min read

തിരുവനന്തപുരം : അതിര്‍ത്തി കര്‍ണാടക മണ്ണിട്ട് അടച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മാക്കൂട്ടം ചുരം മണ്ണിട്ട് അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ സഹായം തേടിയത്. ചരക്കുനീക്കം സുഗമമാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെട്ട് ഉടന്‍ പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ടാണ് കര്‍ണാടകം കേരള അതിര്‍ത്തി അടച്ചത്. ചുരത്തില്‍ അതിര്‍ത്തിക്ക് സമീപം ലോറികളില്‍ മണ്ണ് കൊണ്ടുവന്ന് ഇട്ടാണ് ഗതാഗതം പൂര്‍ണമായി കര്‍ണാടക തടഞ്ഞത്. കര്‍ണാടകയില്‍ നിന്നും കണ്ണൂരിലേക്കുള്ള റോഡാണ് അടച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല. ഇതോടെ സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കവും നിലച്ചു. 

ഇവിടെ ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി തടഞ്ഞുവെച്ചിരിക്കുകയാണ്. തൊഴിലാളികളും ഭക്ഷണവും വെള്ളവും പോലും കുട്ടാതെ വലയുകയാണ്.  കേരള ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി വിഷയത്തില്‍ സംഭാഷണം നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. അതിര്‍ത്തി മണ്ണിട്ട് അടച്ച ര്‍ണാടക അന്തര്‍സംസ്ഥാന നിയമം ലംഘിക്കുകയാണെന്ന് കേരളം ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com