'ചാണക വടക്കന് നന്ദി'; ടോം വടക്കന്റെ ബിജെപിയിലേക്കുള്ള ചാട്ടം കേക്ക് മുറിച്ച് ആഘോഷിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വിഡിയോ)

ഇത് ഒരാഘോഷത്തിന്റെ ദിനമാണെന്നും രാജ്യത്തെ ഏത് വാര്‍ഡില്‍ നിന്നാലും 10 വോട്ട് ടോം വടക്കന് കിട്ടില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ചാണകക്കുഴിയിലേക്ക് അദ്ദേഹം പോയത് ആഘോഷമാക്കുകയാണെന്ന് പറയുന്ന യൂത്ത് കോ
'ചാണക വടക്കന് നന്ദി'; ടോം വടക്കന്റെ ബിജെപിയിലേക്കുള്ള ചാട്ടം കേക്ക് മുറിച്ച് ആഘോഷിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വിഡിയോ)
Updated on
1 min read

തൃശ്ശൂര്‍: കോണ്‍ഗ്രസ് മുന്‍ വക്താവായിരുന്ന ടോം വടക്കന്റെ ബിജെപിയിലേക്കുള്ള ചാട്ടം കേക്ക് മുറിച്ച് ആഘോഷിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ദേശമംഗലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് 'ചാണക വടക്കന് നന്ദി'യെന്ന എഴുത്തോടെയുള്ള കേക്ക് മുറിച്ചത്. 

ഇത് ഒരാഘോഷത്തിന്റെ ദിനമാണെന്നും രാജ്യത്തെ ഏത് വാര്‍ഡില്‍ നിന്നാലും 10 വോട്ട് ടോം വടക്കന് കിട്ടില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ചാണകക്കുഴിയിലേക്ക് അദ്ദേഹം പോയത് ആഘോഷമാക്കുകയാണെന്ന് പറയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഖാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എകെജിയും കൃഷ്ണപ്പിള്ളയും ആദ്യം കോണ്‍ഗ്രസുകാരായിരുന്നുവെന്നും പിന്നീട് അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് പോയിട്ടും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിച്ചില്ലെന്നുമാണ് വാദം. കോണ്‍ഗ്രസ് പ്രസ്ഥാനം കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നും കേക്ക് മുറിക്കിടെ യൂത്ത് കോണ്‍ഗ്രസ് അംഗം കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് വിട്ട് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിലെ കുടുംബാധിപത്യം മടുപ്പിക്കുന്നു.  പുല്‍വാമ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് തന്നെ ഞെട്ടിച്ചു. ഉപയോഗ ശേഷം വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസില്‍ ഉള്ളത്. നേതാക്കള്‍ ആരാണെന്ന് പോലും അറിയില്ലെന്നുമായിരുന്നു അദ്ദേഹം ഇതിന് കാരണമായി പറഞ്ഞത്. 

 പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും പ്രവര്‍ത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നും മുന്‍ എഐസിസി സെക്രട്ടറി കൂടിയായ ടോം വടക്കന്‍ പറഞ്ഞു. ബിജെപിയില്‍ എത്തിയതോടെ വടക്കന്‍ കേരളത്തില്‍ നിന്നും ടോം വടക്കന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com