ജന വികാരം എതിരാകുമെന്ന് ഭയം; കനത്ത പിഴ ഈടാക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട്; ഓണം കഴിയും വരെ പരിശോധന വേണ്ട

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുന്നതിനുള്ള മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട്
ജന വികാരം എതിരാകുമെന്ന് ഭയം; കനത്ത പിഴ ഈടാക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട്; ഓണം കഴിയും വരെ പരിശോധന വേണ്ട
Updated on
1 min read

തിരുവനന്തപുരം:  ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുന്നതിനുള്ള മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട്. പൊതുജന വികാരം എതിരാകുമെന്ന സിപിഎം വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. 

ഓണക്കാലം കഴിയുന്നതു വരെ കര്‍ശന വാഹന പരിശോധന വേണ്ടെന്നും വന്‍ തുക പിഴയീടാക്കുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. ഉയര്‍ന്ന പിഴയീടാക്കല്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പകരം ബോധവത്കരണം ശക്തമാക്കാനാണ് തീരുമാനം. നിയമം അശാസ്ത്രീയമാണെന്നും വിപരീത ഫലമുണ്ടാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.  

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി സംസ്ഥാന സര്‍ക്കാരിന് വിനയാകുമെന്ന വിലയിരുത്തലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. പിടിക്കപ്പെടുന്നവര്‍ പലയിടത്തും പിഴയടക്കാന്‍ വിസമ്മതിക്കുകയും പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യുന്നുണ്ട്. 

നിയമ ഭേദഗതി തൊഴിലാളി വിരുദ്ധമാണെന്നാണ് സിപിഎം നിലപാട്. പിഴ ഉയര്‍ത്തുന്നതിനു പകരം നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടത്. നിയമം നടപ്പാക്കുന്നത് നീട്ടിവയ്ക്കാനാകുമോയെന്ന് പരിശോധിക്കാനും പാര്‍ട്ടി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ സര്‍ക്കാരിന്റെ നിലപാട് നിയമ ലംഘനങ്ങള്‍ വീണ്ടും കൂടാനിടയാക്കുമെന്നും അഭിപ്രായങ്ങളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com