പൊളിച്ചത് കള്ളന്റെ കുരിശ്: കാനം; ത്യാഗത്തിന്റെ കുരിശായി വ്യാഖ്യാനിക്കേണ്ടെന്ന് താക്കീതും

കുരിശുപൊളിച്ച ദിവസം ഇതിനെ ആരും ന്യായീകരിച്ചില്ലെന്നും കാനം
പൊളിച്ചത് കള്ളന്റെ കുരിശ്: കാനം; ത്യാഗത്തിന്റെ കുരിശായി വ്യാഖ്യാനിക്കേണ്ടെന്ന് താക്കീതും
Updated on
1 min read

തിരുവനന്തപുരം: പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശാണെന്ന് കാനം. ത്യാഗത്തിന്റെ കുരിശായി ഇതിനെ ആരും വ്യാഖ്യാനിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
മൂന്നാറില്‍ കുരിശു തകര്‍ത്ത സംഭവം കേരളത്തെയും സര്‍ക്കാരിനെയും തകര്‍ക്കാനുള്ള ഗൂഢാലോചനയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം മലപ്പുറത്ത് സിപിഎം മേഖലാ പ്രവര്‍ത്തകയോഗത്തില്‍ പറഞ്ഞിരുന്നു. അതിനു മറുപടിയുമായാണ് ആദ്യം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എത്തിയത്.
കൈയ്യേറ്റത്തിന്റെ കുരിശാണ് പാപ്പാത്തിച്ചോലയില്‍ പൊളിച്ചത്. സിപിഐ ശരിയുടെ പക്ഷത്തു നില്‍ക്കുന്ന പാര്‍ട്ടിയാണ്. കുരിശുപൊളിച്ച ദിവസം ഇതിനെ ആരും ന്യായീകരിച്ചില്ലെന്നും കാനം പറഞ്ഞു.
പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതില്‍ ഉദ്യോഗസ്ഥരുടെ പങ്കില്‍ ദുരൂഹതയുണ്ടെന്നും അതുകൊണ്ടാണ് ബന്ധപ്പെട്ടവരെ അറിയിക്കാതെ നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊളിക്കാന്‍ തുടങ്ങിയതും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ ഗൂഢാലോചനയില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രതികരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com