'സുവര്‍ണാവസര പ്രസംഗം' തിരിച്ചടിച്ചു, പ്രചാരണത്തിലെ ഏകോപനമില്ലായ്മ എന്‍എസ്എസ്-എന്‍ഡിപി വോട്ടുകള്‍ നഷ്ടപ്പെടുത്തി ; ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും സംഘടനാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രസിഡന്റിന് കഴിഞ്ഞില്ല. എന്‍എസ്എസ് സഹായം തിരുവനന്തപുരത്തും പത്തനംതിട്ടയിലും വേണ്ടപോലെ ലഭിച്ചില്ല
'സുവര്‍ണാവസര പ്രസംഗം' തിരിച്ചടിച്ചു, പ്രചാരണത്തിലെ ഏകോപനമില്ലായ്മ എന്‍എസ്എസ്-എന്‍ഡിപി വോട്ടുകള്‍ നഷ്ടപ്പെടുത്തി ; ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം
Updated on
1 min read

ആലപ്പുഴ : ലോക്‌സഭയിലെ പാര്‍ട്ടിയുടെ പ്രകടനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ബിജെപിയുടെ പ്രചാരണത്തില്‍ ഏകോപനം ഉണ്ടായില്ല. ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ തിരിച്ചടിയായി. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ശ്രീധരന്‍പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.  

തെരഞ്ഞെടുപ്പ് വേളയിലെ ശ്രീധരന്‍പിള്ളയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് വോട്ടുകുറച്ചു. എന്‍എസ്എസ്-എന്‍ഡിപി വോട്ടുകള്‍ ഏകോപനമില്ലായ്മ കാരണം നഷ്ടപ്പെട്ടുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ശബരിമല സുവര്‍ണാവസരമാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവന തിരിച്ചടിയായി. ഇത് പാര്‍ട്ടിക്ക് വോട്ടുകുറച്ചു. 

അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും സംഘടനാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രസിഡന്റിന് കഴിഞ്ഞില്ല. എന്‍എസ്എസ് സഹായം തിരുവനന്തപുരത്തും പത്തനംതിട്ടയിലും വേണ്ടപോലെ ലഭിച്ചില്ല. ശബരിമല വിഷയത്തില്‍ 40 ശതമാനം വോട്ടുമാത്രമേ കിട്ടിയുള്ളൂവെന്നും യോഗം വിലയിരുത്തി. 

അതേസമയം, കേരളത്തിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തില്‍ ദേശീയനേതാക്കള്‍ തൃപ്തി പ്രകടിപ്പിച്ചുവെന്ന ശ്രീധരന്‍പിള്ളയുടെ വാദവും ബിജെപി കേന്ദ്രനേതൃത്വം തള്ളി. വോട്ടു വര്‍ധന ഉണ്ടായി എന്നതല്ല, സീറ്റ് നേടുക എന്നതാണ് കേരളത്തില്‍ ലക്ഷ്യമിട്ടത്. മൂന്ന് സീറ്റ് പ്രതീക്ഷിച്ചിരുന്നതായും ബിജെപി കേന്ദ്രനേതൃത്വം യോഗത്തില്‍ അറിയിച്ചു. 

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തോല്‍ക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പിഎസ് സ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍ അതിന്റെ പേരില്‍ താന്‍ ക്രൂശിക്കപ്പെട്ടു. ന്യൂനപക്ഷത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഇരുമുന്നണികളും പ്രചരിപ്പിച്ചു. കോണ്‍ഗ്രസ്സിന് ആശയമില്ല, ആമാശയം മാത്രമാണുള്ളത്. ശബരിമല നമ്മുടെ ആത്മാവാണ്. ശബരിമലയെ തെരുവിലേക്ക് വലിച്ചിഴക്കാനും വില്‍പനച്ചരക്ക് ആക്കാനും അനുവദിക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com