

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. 35കാരനായ കാസർകോട് സ്വദേശി ജോഷി തോമസാണ് എറണാകുളത്ത് അറസ്റ്റിലായത്. പ്രാർത്ഥനാഗ്രൂപ്പിന്റെ മറവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ 45 പേരുടെ പരാതിയിലാണ് അറസ്റ്റ്.
ബെംഗളൂരു കേന്ദ്രീകരിച്ച് നടത്തിയിരുന്ന 'സെയിന്റ് ജോർജ്' എന്ന പ്രാർത്ഥനാഗ്രൂപ്പിന്റെ മറവിലായിരുന്നു ജോഷിയുടെ തട്ടിപ്പ്. വിദേശത്തിരുന്നായിരുന്നു പ്രവർത്തനങ്ങൾ. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വീണ്ടും വിദേശത്തേക്ക് കടന്ന ഇയാൾ കഴിഞ്ഞദിവസം ദുബായിൽനിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ സമയത്താണ് അറസ്റ്റിലായത്. വിമാനത്താവള അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പൊലീസ് പിടിയിലായത്.
ജോഷിയുടെ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന മാർഗ്രറ്റ് എന്ന യുവതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കുമെതിരെ വിവിധ ജില്ലകളിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates