മരണത്തിന് ഉത്തരവാദി  സിപിഎം നഗരസഭാ കൗണ്‍സിലര്‍; പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ദമ്പതികളുടെ  ആത്മഹത്യാക്കുറിപ്പ് 

മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭാ കൗണ്‍സിലറായ സജികുമാറാണെന്നും കത്തില്‍ പറയുന്നു. സുനിലിന്റെ ഭാര്യ രേഷ്മയുടേതാണ് കുറിപ്പ്
 മരണത്തിന് ഉത്തരവാദി  സിപിഎം നഗരസഭാ കൗണ്‍സിലര്‍; പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ദമ്പതികളുടെ  ആത്മഹത്യാക്കുറിപ്പ് 
Updated on
1 min read

കോട്ടയം: പൊലീസ് മര്‍ദ്ദനത്തിലെ മനോവിഷമം മൂലമാണ് മരിക്കുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്ത സുനിലിന്റെ  വീട്ടില്‍ നിന്നും കണ്ടെത്തി.മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭാ കൗണ്‍സിലറായ സജികുമാറാണെന്നും കത്തില്‍ പറയുന്നു. സുനിലിന്റെ ഭാര്യ രേഷ്മയുടേതാണ് കുറിപ്പ്. 

 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്നായിരുന്നു സജികുമാറിന്റെ പരാതി.100 ഗ്രാം സ്വര്‍ണം എടുത്തിട്ടുണ്ട്. ബാക്കിയുള്ളത് വീട് പണിയുന്നതിനായി സജികുമാര്‍ തന്നെ വിറ്റതാണ്. പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നും എട്ട്‌ലക്ഷം രൂപ നല്‍കണമെന്ന് എഴുതി വാങ്ങിയെന്നും കുറിപ്പില്‍ പറയുന്നു. അത്രയും പണം നല്‍കാനില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും രേഷ്മ എഴുതിയിട്ടുണ്ട്. 

സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന സജികുമാറിന്റെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com