മാണി സി കാപ്പന്‍ പരസ്യമായി മാപ്പുപറയണം ; നടപടി അടുത്ത യോഗത്തില്‍ ആലോചിക്കും : ടിപി പീതാംബരന്‍

വിജയനെ അധിക്ഷേപിച്ച മാണി സി കാപ്പന്‍ മാപ്പുപറയണമെന്ന് മുന്‍മന്ത്രി എകെ ശശീന്ദ്രനും ആവശ്യപ്പെട്ടു
മാണി സി കാപ്പന്‍ പരസ്യമായി മാപ്പുപറയണം ; നടപടി അടുത്ത യോഗത്തില്‍ ആലോചിക്കും : ടിപി പീതാംബരന്‍
Updated on
1 min read

കൊച്ചി : ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച മാണി സി കാപ്പന്‍ പരസ്യമായി മാപ്പുപറയണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍. ഉഴവൂര്‍ വിജയന്‍ ജീവിച്ചിരുന്നപ്പോഴും മാണി സി കാപ്പന്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഉഴവൂര്‍ വിജയനെ അപമാനിച്ച മാണി സി കാപ്പനെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടി അടുത്ത നേതൃയോഗം തീരുമാനിക്കുമെന്നും ടിപി പീതാംബരന്‍ പറഞ്ഞു. 

മാണി സി കാപ്പന്റെ പരാമര്‍ശത്തെ എതിര്‍ത്ത് മുന്‍മന്ത്രി എകെ ശശീന്ദ്രനും രംഗത്തെത്തിയിരുന്നു. വിജയനെ അധിക്ഷേപിച്ച മാണി സി കാപ്പന്‍ മാപ്പുപറയണമെന്ന് ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. 

ഉഴവൂര്‍ വിജയനെപ്പോലെയുള്ള ജോക്കര്‍മാരെ പാര്‍ട്ടിക്ക് ആവശ്യമില്ല. ഉഴവൂര്‍ വിജയനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ദേശീയനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മരിച്ചെന്ന് കരുതി വിജയനോടുള്ള നിലപാടില്‍ മാറ്റമില്ല. നേതാക്കളുടെ ചീത്തവിളി മൂലമുള്ള മനഃപ്രയാസമാണ് ഉഴവൂര്‍ വിജയന്റെ ആകസ്മിക മരണത്തിന് കാരണമെന്ന വാദവും മാണി സി കാപ്പന്‍ തള്ളി. ചീത്തവിളി കേട്ടതിന്റെ കാരണത്താല്‍ ആരും മരിച്ചിട്ടില്ലെന്നും മാണി സി കാപ്പന്‍ അഭിപ്രായപ്പെട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com