മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിളള  വിരമിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി കോണ്‍ഗ്രസില്‍ 

സിപിഎമ്മിലെ എല്ലാ ഭാരവാഹിത്വങ്ങളും ഒഴിഞ്ഞു വിശ്രമ ജീവിതം നയിക്കാനാണ് തീരുമാനം. തീരുമാനം പ്രായപരിധി കണക്കിലെടുത്താണെന്ന് എസ് ആര്‍ പി 
മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിളള  വിരമിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി കോണ്‍ഗ്രസില്‍ 
Updated on
1 min read

ന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള വിരമിക്കുന്നു. സിപിഎമ്മിലെ എല്ലാ ഭാരവാഹിത്വങ്ങളും ഒഴിഞ്ഞു വിശ്രമ ജീവിതം നയിക്കാനാണ് തീരുമാനം. തീരുമാനം പ്രായപരിധി കണക്കിലെടുത്താണെന്നാണ് മനോരമ ന്യൂസിന്റെ നിലപാട് പരിപാടിയില്‍ എസ് ആര്‍പിയുടെ തുറന്നുപറച്ചില്‍. വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തന്റെ
പേര് പരിഗണിക്കേണ്ടതില്ലെന്ന വ്യക്തമായ സന്ദേശമാണ്
എസ് ആര്‍ പി മുന്നോട്ടുവെച്ചത്. കേരളത്തില്‍ ഗവേഷണ, വിദ്യാഭ്യാസ മേഖലകളില്‍ ശിഷ്ടകാലം ചെലവഴിക്കാനാണ് എസ് ആര്‍പിയുടെ തീരുമാനം.

കോണ്‍ഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് കേന്ദ്രകമ്മിറ്റി തളളിയ പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്ന് എസ്ആര്‍പി സ്ഥിരീകരിച്ചു. സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചിരുന്നില്ലെന്ന പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ നിലപാടിന് കടകവിരുദ്ധമായ നിലപാടാണ് എസ് ആര്‍ പി സ്വീകരിച്ചത്. പിബിയുടെ നിര്‍ദേശപ്രകാരമാണ് യെച്ചൂരി തല്‍സ്ഥാനത്ത് തുടരുന്നത്.
കോണ്‍ഗ്രസിനോടുളള സമീപനം തീരുമാനിക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണ്. ഇപ്പോള്‍ എതിര്‍ത്തവര്‍ക്കും അപ്പോള്‍ നിലപാട് മാറ്റാന്‍ അവസരമുണ്ട്.
പൊതുനിലപാട് അംഗീകരിച്ചാല്‍ പ്രശ്‌നമില്ലെന്ന് എസ്ആര്‍പി പറഞ്ഞു. 

ബിനോയ് കോടിയേരിക്കെതിരെ സിപിഎം നേതൃത്വത്തിന് പരാതി കിട്ടി എന്ന കാര്യവും എസ് ആര്‍പി സ്ഥിരികരിച്ചു. പരാതിയില്‍ പാര്‍ട്ടിക്ക് ഇടപെടാനോ നടപടിയെടുക്കാനോ സാധിക്കില്ല. അന്തിമതീരുമാനം എടുക്കേണ്ടത് കോടതിയാണ്. സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തെറ്റു ചെയ്തിട്ടില്ല. മക്കള്‍ക്ക് നേതാക്കള്‍ സഹായം ചെയ്താലേ പ്രശ്‌നമുളളുവെന്നും എസ് ആര്‍പി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com