മൂന്നാം സീറ്റില്ല, പകരം ലീഗിന് രണ്ടു രാജ്യസഭാ സ്ഥാനങ്ങള്‍; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ബഷീര്‍

മിഴ്‌നാട്ടിലെ രാമനാഥപുരത്ത് നവാസ് ഖനി മുസ്ലിം ലീഗ് സ്ഥാനാര്‍ഥി
മൂന്നാം സീറ്റില്ല, പകരം ലീഗിന് രണ്ടു രാജ്യസഭാ സ്ഥാനങ്ങള്‍; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ബഷീര്‍
Updated on
1 min read

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും തന്നെയാണ് സ്ഥാനാര്‍ഥികള്‍. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന നേതൃയോഗത്തിനു ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. 

മുന്‍ വിദ്യാഭ്യാസ മന്ത്രിയായ ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍നിന്ന് മൂന്നാം തവണയാണ് പാര്‍ലമെന്റിലേക്കു ജനവിധി തേടുന്നത്. മുന്‍ വ്യവസായ മന്ത്രിയും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്ത് ഇത് രണ്ടാമൂഴമാണ്. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നവാസ് ഖനി മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കാനും യോഗത്തില്‍ തീരുമാനമായി.

യുഡിഎഫില്‍ മൂന്നാം സീറ്റിനായുള്ള അവകാശവാദം ലീഗ് ഉന്നയിച്ചിരുന്നതായി ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും സീറ്റ് അനുവദിക്കുന്നതിനുള്ള പ്രയാസങ്ങള്‍ കോണ്‍ഗ്രസ് അറിയിച്ചു. ഇത് അംഗീകരിച്ച് ലീഗ് അവകാശവാദം ഉപേക്ഷിക്കുകയാണ്. എന്നാല്‍ ലീഗിന് നേരത്തെയുണ്ടായിരുന്ന രണ്ടു രാജ്യസഭാ സ്ഥാനങ്ങള്‍ തിരികെ നല്‍കാമെന്ന ഉറപ്പ്  കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ലീഗിന്റെ ഈ ആവശ്യം കോണ്‍ഗ്രസ് ്അംഗീകരിക്കുകയായിരുന്നു. ഒഴിവു വരുന്ന മുറയ്ക്ക് സീറ്റ് ലഭിക്കുമെന്നും തങ്ങള്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com