യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഈ അഞ്ചു ട്രെയിനുകള്‍ ഇനി ഷൊര്‍ണൂരില്‍ നിര്‍ത്തില്ല ; കനത്ത പ്രഹരവുമായി റെയില്‍വേ

റെയില്‍വേയുടെ തീരുമാനം വടക്കന്‍കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഈ അഞ്ചു ട്രെയിനുകള്‍ ഇനി ഷൊര്‍ണൂരില്‍ നിര്‍ത്തില്ല ; കനത്ത പ്രഹരവുമായി റെയില്‍വേ
Updated on
1 min read

പാലക്കാട് : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന അഞ്ച് ദീര്‍ഘദൂര തീവണ്ടികളുടെ ഷൊര്‍ണൂരിലെ സ്‌റ്റോപ്പ് റെയില്‍വേ നിര്‍ത്തലാക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബ്രാഞ്ച് പുറത്തിറക്കി. 2019 ഏപ്രില്‍ ഒന്നുമുതലാണ് ഇത് നടപ്പാകുക. 

ഷൊര്‍ണൂര്‍ സ്‌റ്റോപ്പ് ഒഴിവാക്കിയതിനുപകരം ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസിനുമാത്രം വടക്കാഞ്ചേരിയിലും ഒറ്റപ്പാലത്തും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഷൊര്‍ണൂരില്‍ നിര്‍ത്തുമ്പോള്‍ ഈ വണ്ടികളുടെ എന്‍ജിന്‍ മാറ്റി ഘടിപ്പിക്കണമെന്നതിനാല്‍ അരമണിക്കൂര്‍ നഷ്ടമാകുന്നുവെന്നാണ് റെയില്‍വേ നടപടിക്ക് കാരണമായി പറയുന്നത്. ഈ ട്രെയിനുകളുടെ ഷൊര്‍ണൂരിലെ സ്‌റ്റോപ്പ് ഒഴിവാക്കാന്‍ നേരത്തെ നടന്ന ശ്രമങ്ങള്‍ എംപിമാര്‍ ഇടപെട്ട് തടയുകയായിരുന്നു. 

റെയില്‍വേയുടെ തീരുമാനം വടക്കന്‍കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്. ഇവിടങ്ങളില്‍നിന്നുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ഷൊര്‍ണൂരിലെത്തിയാണ് പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും ഈ ട്രെയിനുകളെ ആശ്രയിച്ചിരുന്നത്. 


ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ് നിര്‍ത്തുന്ന വണ്ടികള്‍

*  തിരുവനന്തപുരം-ഗോരഖ്പുര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ് (12511/12512)

*  തിരുവനന്തപുരം-കോര്‍ബ-തിരുവനന്തപുരം എക്‌സ്പ്രസ് (22647/22648)

* ആഴ്ചതോറുമുള്ള എറണാകുളം-ബറൗണി-എറണാകുളം എക്‌സ്പ്രസ് (12521/12522)

* ആഴ്ചതോറുമുള്ള തിരുവനന്തപുരം-ഇന്‍ഡോര്‍- തിരുവനന്തപുരം അഹല്യാനഗരി എക്‌സ്പ്രസ് (22647/22648)

* ദിവസംതോറുമുള്ള ആലപ്പുഴ-ധന്‍ബാദ്-ടാറ്റനഗര്‍-ആലപ്പുഴ എക്‌സ്പ്രസ് (13351/13352)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com