യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

അത്തരം സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ തന്നെ ആവശ്യമായ നടപടികള്‍ ചെയ്യണമെന്നും ജനം സഹകരിക്കുയും വേണമെന്ന് കോടിയേരി
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
Updated on
1 min read

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ സഹകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍. അത്തരം സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ തന്നെ ആവശ്യമായ നടപടികള്‍ ചെയ്യണമെന്നും ജനം സഹകരിക്കുയും വേണമെന്ന് കോടിയേരി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണം. സംസ്ഥാനത്ത് സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ മുന്‍പ് പ്രവര്‍ത്തകര്‍ സാക്ഷരതാ പ്രവര്‍ത്തങ്ങളിലും ജനകീയാസൂത്രണത്തിലും പങ്കെടുത്തതുപോലെ രംഗത്തിറങ്ങണമെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെല്ലാം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വളരെയധികം മുന്‍കൈ എടുത്ത്് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷം ഭരിക്കുന്ന പല പഞ്ചായത്തുകളും ഇപ്പോഴും നിസഹകരണ നിലപാടാണ് സ്വീകരിക്കുന്നത്. അത്തരം സ്ഥലങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ ആവശ്യമായ നടപടികള്‍ ഏറ്റെടുക്കുകയും ജനം സഹകരിക്കുകയും വേണം. ആരും തന്നെ ഈ സന്ദര്‍ഭത്തില്‍ സ്തംഭിച്ച് നില്‍ക്കാതെ കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഇക്കാര്യത്തില്‍ ഒരുമിപ്പിച്ച് നിര്‍ത്താന്‍ എല്ലായിടത്തും മുന്‍കൈ  എടുക്കണം. ആരെയും മാറ്റി നിര്‍ത്തരുത്. അത്തരത്തില്‍ ജനകീയ സംരംഭമായി ഈ പ്രതിരോധ പ്രവര്‍ത്തനം ഏറ്റെടുക്കണമെന്ന് കോടിയേരി പറഞ്ഞു. 

ഓരോ വീടും പരിശോധിച്ച് എന്തെല്ലാം സഹായം നല്‍കാനാകുമോ അതല്ലൊം ചെയ്യണം. വാര്‍ഡ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കണം. സിപിഎം പ്രവര്‍ത്തകന്‍മാര്‍ എല്ലാപ്രദേശത്തും മാതൃകകാണിച്ച് മുന്നിട്ട് ഇറങ്ങണമെന്നും കോടിയേരി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com