വീട്ടമ്മയുടെ മരണ കാരണം തലയ്ക്കേറ്റ ആഘാതം; ഷോക്കേറ്റതിന് സൂചനയില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീട്ടമ്മയുടെ മരണ കാരണം തലയ്ക്കേറ്റ ആഘാതം; ഷോക്കേറ്റതിന് സൂചനയില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
വീട്ടമ്മയുടെ മരണ കാരണം തലയ്ക്കേറ്റ ആഘാതം; ഷോക്കേറ്റതിന് സൂചനയില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
Updated on
1 min read

കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മ മരിച്ചത് തലയ്ക്കടിയേറ്റെന്ന് റിപ്പോർട്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് തലയ്ക്ക് പ്രഹരമേറ്റതായി പറയുന്നത്. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. ഷോക്കേറ്റതായി സൂചനകളില്ല എന്നും റിപ്പോർട്ടിലുണ്ട്. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) യാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭർത്താവ് സാലി (65) ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

തലയ്ക്കും മുഖത്തും മാരകമായ രീതിയിൽ മുറിവുകൾ പറ്റിയിട്ടുണ്ട്. ഇതിൽ നിന്ന് രക്തം വാർന്നാണ് മരണം. ഷോക്കേറ്റതായി സൂചനകളില്ല. ആന്തരികാവയവങ്ങളുടെ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

വീട്ടിൽ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അതിനാൽ വീട്ടിലെ ടീപ്പോയ് ഉപയോ​ഗിച്ച് ഇവരെ അക്രമിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം പുറത്തറിഞ്ഞതെങ്കിലും രാവിലെയാണ് ദമ്പതിമാരെ ആക്രമിച്ചതെന്നാണ് പൊലീസ് കരുതുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഇവരുടെ കാർ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നത് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം പുറംലോകം അറിഞ്ഞത്. ദമ്പതിമാർ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മകൾ വിദേശത്താണ്. ഗ്യാസ് സിലിൻഡർ തുറന്നുവിട്ട നിലയിലായിരുന്നു. വീടിന്റെ പോർച്ചിൽ കിടന്ന കാർ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. സാലിയുടെ സഹോദരന്റെ സമീപത്തുള്ള ഒഴിഞ്ഞ വീട് വാടകയ്‌ക്കെടുക്കാൻ വന്നവർ പാചക വാതകത്തിന്റെ ഗന്ധത്തെക്കുറിച്ച് സമീപവാസികളെ അറിയിക്കുകയായിരുന്നു. പരിശോധനയിൽ, രക്തത്തിൽ കുളിച്ച് കൈകാലുകൾ കെട്ടിയ നിലയിൽ രണ്ടു പേരെയും ഹാളിൽ കണ്ടെത്തി. വീടിനുള്ളിൽ രക്തം തളംകെട്ടിക്കിടന്നിരുന്നു.

അലമാര ഇളക്കി തിരച്ചിൽ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കിടന്ന മുറിയിൽ ഫാനിന്റെ ചിറക് ഒടിഞ്ഞു തൂങ്ങിയിരുന്നു. രണ്ടു പേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. കൈകാലുകൾ ഇരുമ്പുകമ്പി കൊണ്ട് കൂട്ടിക്കെട്ടിയിരുന്നു. ഇരുമ്പു കമ്പിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിനാൽ മെയിൻ സ്വിച്ച് ഓഫ്‌ ചെയ്താണ് മൃതദേഹം എടുത്തത്. 

ഗ്യാസ് അടുപ്പിൽ മുട്ട പുഴുങ്ങാൻവെച്ച നിലയിലായിരുന്നു. വീട്ടിലെത്തിയ രക്ഷാപ്രവർത്തകരാണ് അടുപ്പ് ഓഫ്‌ ചെയ്തത്. സാലി നേരത്തേ നാഗമ്പടത്ത് വഴിയോരക്കച്ചവടം നടത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com