സ്ത്രീകളെ മാത്രം യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കുന്നത് ലിംഗവിവേചനം ; യുവതികള്‍ വന്നതില്‍ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

ശബരിമലയില്‍ എത്തുന്നത് യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കാന്‍ കഴിയില്ല. പുരുഷന്മാരെ ഇത്തരത്തില്‍ പരിശോധിക്കാറില്ല
സ്ത്രീകളെ മാത്രം യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കുന്നത് ലിംഗവിവേചനം ; യുവതികള്‍ വന്നതില്‍ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍
Updated on
1 min read

കൊച്ചി : ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത് സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന് രഹസ്യ അജണ്ടയില്ല. സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ അജണ്ട

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ എത്തിയതില്‍ നിക്ഷിപ്ത താല്‍പ്പര്യമുണ്ടോ എന്ന് അറിയില്ല. സാധുക്കളായ യുവതികള്‍ ശബരിമലയില്‍ എത്തിയതില്‍ അന്വേഷണം ആവശ്യമില്ല. ശബരിമലയില്‍ എത്തുന്നത് യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കാന്‍ കഴിയില്ല. പുരുഷന്മാരെ ഇത്തരത്തില്‍ പരിശോധിക്കാറില്ല. വിശ്വാസം പരിശോധിക്കാന്‍ മാര്‍ഗമില്ല. സ്ത്രീകളെ മാത്രം യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കുന്നത് ലിംഗവിവേചനം ആണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

സ്ത്രീ പ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. ശബരിമലയില്‍ എത്തുന്ന യുവതികളുടെ പശ്ചാത്തലം പരിശോധിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com