മലപ്പുറം; സ്ത്രീയായി ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി17 കാരൻ. വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ ആൺകുട്ടിയാണ് ആവശ്യവുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുന്നിലെത്തിയത്. ഇതിന്റെ പേരിൽ കുടുംബാംഗങ്ങളോടു വഴക്കിട്ട് വീടു വിട്ടിറങ്ങിയ കുട്ടിയെ കൗൺസിലർ മുഖേന കണ്ടെത്തിയാണ് കമ്മിറ്റിക്കു മുൻപിൽ ഹാജരാക്കിയത്.
വീട്ടിൽനിന്നു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. തനിക്ക് അതിനുള്ള പക്വതയുണ്ടെന്നും പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള ആൾക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്നും വ്യക്തമാക്കി. തുടർന്ന് കുട്ടി ട്രാൻസ്ജെൻഡർ വിഭാഗത്തിലേക്കുള്ള പരിവർത്തന ദശയിലാണെന്നു വിലയിരുത്തിയ ചെയർമാൻ പി.ഷാജേഷ് ഭാസ്കർ ഒരു മാസത്തേക്കു ട്രാൻസ്ജെൻഡർ പ്രതിനിധിയുടെ സംരക്ഷണത്തിൽ അയച്ചു.
കുട്ടിയെയും ബന്ധുക്കളെയും കൗൺസലിങ്ങിന് വിധേയമാക്കുകയും വിശദമായി മൊഴിയെടുക്കുകയും ചെയ്തശേഷമാണ് കമ്മിറ്റി ഉത്തരവിട്ടത്. ആഴ്ചയിലൊരിക്കൽ കുട്ടിയെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates