22 വര്‍ഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല; മഞ്ഞുവീഴ്ചയ്ക്കിടെ കാണാതായ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി

2002 ജൂണിലാണ് 59 കാരനായ വില്യം സ്റ്റാമ്പ്ഫ്‌ലിനെ പര്‍വതാരോഹണത്തിനിടെ കണാതായത്
American Mountaineer Found Mummified In Peru After 22 Years
മഞ്ഞുവീഴ്ചയ്ക്കിടെ കാണാതായ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി എക്‌സ്
Updated on
1 min read

പെറു: പെറുവിലെ മഞ്ഞുവീഴ്ചയ്ക്കിടെ 22 വര്‍ഷം മുമ്പ് കാണാതായ അമേരിക്കന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. കാലാവസ്ഥ വ്യതിയാനം മൂലം മഞ്ഞുരുകിയതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

2002 ജൂണിലാണ് 59 കാരനായ വില്യം സ്റ്റാമ്പ്ഫ്‌ലിനെ പര്‍വതാരോഹണത്തിനിടെ കണാതായത്. വില്യമിനായി രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 6,700 മീറ്ററിലധികം (22,000 അടി) ഉയരമുള്ള ഹുവാസ്‌കരന്‍ പര്‍വതത്തില്‍ കറുന്നതിനിടെയാണ് വില്യം അപകടത്തില്‍പ്പെട്ടത്. ആന്‍ഡീസിലെ കോര്‍ഡില്ലേര ബ്ലാങ്ക പര്‍വതനിരയില്‍ മഞ്ഞുരുകി അദ്ദേഹത്തിന്റെ ശരീരം ഒടുവില്‍ വെളിപ്പെട്ടതായി പെറുവിയന്‍ പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

American Mountaineer Found Mummified In Peru After 22 Years
ചൈനയില്‍ 'ഡ്രൈവറില്ലാ കാര്‍' അപകടമുണ്ടാക്കി; യാത്രക്കാരന്‍ ട്രാഫിക് നിയമം ലംഘിച്ചെന്ന് കമ്പനി

സ്റ്റാംഫലിന്റെ ശരീരവും വസ്ത്രങ്ങളും ഹാര്‍നെസും ബൂട്ടുകളും കൊടിയതണുപ്പില്‍ സംരക്ഷിക്കപ്പെട്ടിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ട് കണ്ടെത്തിയത് പൊലീസിന് മൃതദേഹം തിരിച്ചറിയാന്‍ സഹായകമായി. വടക്കുകിഴക്കന്‍ പെറുവിലെ പര്‍വതനിരകള്‍, ഹുവാസ്‌കരന്‍, കാഷാന്‍ തുടങ്ങിയ മഞ്ഞുമലകളുടെ ആവാസകേന്ദ്രം, ലോകമെമ്പാടുമുള്ള പര്‍വതാരോഹകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇവിടെ നിന്ന് മെയ് മാസത്തില്‍ കാണാതായ ഇസ്രായേലി പൗരന്റെ മൃതദേഹം ഒരു മാസത്തിന് ശേഷം കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com