'ബോസ്‌നിയയിലെ കശാപ്പുകാരന്‍': റാറ്റ്‌കോ മ്ലാഡിക് ജയിലില്‍ മരിച്ചു

ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയായ ബോസ്‌നിയന്‍ നരഹത്യയ്ക്ക് നേതൃത്വം നല്‍കിയ സൈനിക കമാന്‍ഡറാണ് മ്ലാഡിക്
Ratco Mladic
റാറ്റ്‌കോ മ്ലാഡിക് AP
Edited By:
Updated on
1 min read

ബെല്‍ഗ്രേഡ്: 'ബോസ്‌നിയയിലെ കശാപ്പുകാരന്‍' എന്ന് വിളിക്കപ്പെട്ടിരുന്ന ബോസ്‌നിയന്‍ സെര്‍ബ് കമാന്‍ഡര്‍ റാറ്റ്‌കോ മ്ലാഡിക് ജയിലില്‍ വച്ച് മരിച്ചു. 84 വയസ്സായിരുന്നു. രണ്ടാം ലോക മഹായുദ്ധശേഷം ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയായ ബോസ്‌നിയന്‍ നരഹത്യയ്ക്ക് നേതൃത്വം നല്‍കിയ കുപ്രസിദ്ധ സൈനിക കമാന്‍ഡറാണ് റാറ്റ്‌കോ മ്ലാഡിക്.

Ratco Mladic
വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത; നേപ്പാളില്‍ മരണം 400 കടന്നു; 1500 പേരെ കാണാതായി; മുന്നറിയിപ്പ്

ഹേഗിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. യൂഗോസ്ലാവിയയുടെ തകര്‍ച്ചയെത്തുടര്‍ന്ന് 1992-1995 കാലഘട്ടത്തില്‍ ബോസ്‌നിയ ഹെര്‍സെഗോവ്‌നയില്‍ നടന്ന യുദ്ധത്തില്‍ വംശഹത്യ, മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍ എന്നിവ തെളിഞ്ഞതോടെയാണ്, മ്ലാഡിക്കിന് അന്താരാഷ്ട്ര കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

1992 മുതല്‍ 1996 വരെ ബോസ്‌നിയന്‍-സെര്‍ബ് സേനയിലെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു റാറ്റ്‌കോ മ്ലാഡിക്. യു.എന്‍ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന സ്രെബ്രെനിക്ക ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈന്യം 1995 ല്‍ പിടിച്ചെടുത്തു. സെര്‍ബിയന്‍ ദൈവം എന്നവകാശപ്പെട്ട മ്ലാഡിക്, ബോസ്‌നിയന്‍ മുസ്ലിങ്ങളുടെ തലച്ചോര്‍ കത്തിച്ചു ചാമ്പലാക്കാനാണ് സൈന്യത്തിനോട് ആവശ്യപ്പെട്ടത്.

ഇതേത്തുടര്‍ന്ന് അവിടുത്തെ 8000ത്തോളം ബോസ്‌നിയാക് ( ബോസ്‌നിയന്‍ മുസ്‌ലിം) പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊന്നൊടുക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും 10 ലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു. 2011 ല്‍ സെര്‍ബിയയില്‍ വെച്ചാണ് റാറ്റ്‌കോ മ്ലാഡിക് അറസ്റ്റിലാകുന്നത്.

Ratco Mladic
സോണിയയുടെ ആത്മകഥ; വിവാദത്തില്‍ വിശദീകരണവുമായി പെന്‍ഗ്വിന്‍
Ratco Mladic
ഇതെന്ത് മനുഷ്യര്‍!!; പ്രളയമുഖത്തെ നടുക്കുന്ന കാഴ്ച; സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍; വിഡിയോ
Ratco Mladic
കടമെടുത്ത ഓരോ 100 രൂപയ്ക്കും 3 പൈസ മാത്രം തിരിച്ചടവ്! ബിജെപി മുന്‍ എംപി കടമെടുത്തത് 22,000 കോടി, അടയ്ക്കേണ്ടത് 6.5 കോടി; വിവാദം
Summary

'Butcher of Bosnia'; Ratko Mladic dies in prison

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com