ഗാസയിൽ സമ്പൂർണ വെടിനിർത്തൽ: പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി; റഷ്യ വിട്ടുനിന്നു

ഇസ്രയേലും ഹമാസും എത്രയും വേഗം പ്രമേയത്തിലെ നിർദേശങ്ങൾ ഉപാധികൾ വയ്ക്കാതെ നടപ്പാക്കണമെന്നാണ് നിർദേശം
un security council
യുഎന്‍ രക്ഷാസമിതി എഎഫ്പി
Updated on
1 min read

ന്യൂയോർക്ക്: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമാണവും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. എന്നാൽ റഷ്യ വിട്ടു നിന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം മുന്നോട്ടുവച്ച മൂന്നു ഘട്ടമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ പ്രമേയം സ്വാഗതം ചെയ്യുന്നു. ആദ്യത്തെ ആറാഴ്ച വെടിനിർത്തലിനൊപ്പം ഇസ്രയേലിലെ ജയിലുകളിലുള്ള പലസ്തീൻ പൗരന്മാരെയും ഗാസയിൽ ബന്ധികളാക്കിയിട്ടുള്ള ഇസ്രയേലി പൗരന്മാരിൽ ചിലരെയും വിട്ടയക്കണം. രണ്ടാം ഘട്ടത്തിൽ ബാക്കി ബന്ദികളെക്കൂടി വിട്ടയക്കണമെന്നാണ് നിർദേശം.

un security council
ഇങ്ങനെയായാല്‍ ശരിയാവില്ല, ജനങ്ങളെ കല്യാണം കഴിപ്പിക്കാന്‍ ജപ്പാന്‍, സര്‍ക്കാര്‍ വക ഡേറ്റിങ് ആപ്പ്

മൂന്നാംഘട്ടത്തിൽ ഗാസയുടെ പുനർനിർമാണമാണ് ലക്ഷ്യമിടുന്നത്. ഇസ്രയേലും ഹമാസും എത്രയും വേഗം പ്രമേയത്തിലെ നിർദേശങ്ങൾ ഉപാധികൾ വയ്ക്കാതെ നടപ്പാക്കണമെന്നാണ് നിർദേശം. മൂന്ന് നിർദേശങ്ങളും ഇസ്രയേൽ അംഗീകരിച്ചുവെന്നാണ് അമേരിക്കയുടെ അവകാശപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

UN votes to adopt new world map to reflect Africa's true size
Nitin Nabin
kb ganesh kumar
Othukkungal Grama Panchayat
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com