മുജ്തബ ഖമേനിയെ ലക്ഷ്യമിട്ടാല്‍ എതിര്‍ക്കും; ഇസ്രയേലിനെതിരെ ചൈന

'ഖമേനിയുടെ നിയമനം ഇറാന്റെ ആഭ്യന്തര കാര്യമാണ്. ആ രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കണം'
Mojtaba Khamenei
Mojtaba Khamenei A P
Updated on
1 min read

ടെഹ്‌റാന്‍: ഇറാന്‍ തെരഞ്ഞെടുത്ത പുതിയ പരമോന്നത നേതാവിനെയും വകവരുത്തുമെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ പ്രസ്താവനയെ എതിര്‍ത്ത് ചൈന. ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയെ ലക്ഷ്യം വയ്ക്കാനുള്ള ഏതൊരു ശ്രമത്തെയും എതിര്‍ക്കും. ഖമേനിയുടെ നിയമനം ഇറാന്റെ ആഭ്യന്തര കാര്യമാണ്. ആ രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കണം. അതിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Mojtaba Khamenei
മുജ്തബ നയിക്കും, പരമോന്നത നേതാവിനെ തെരഞ്ഞെടുത്ത് ഇറാന്‍

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനെ ചൈന എതിര്‍ക്കുന്നു, ഇറാന്റെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയെ മാനിക്കണം. ഇറാന്റെ ഭരണഘടനാ പ്രക്രിയയിലൂടെയാണ് മുജ്തബയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു. പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ചൈനയുടെ പ്രസ്താവന. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളെ 'നിയമവിരുദ്ധമായ ആക്രമണം' എന്ന് ബീജിങ്ങ് അപലപിച്ചിരുന്നു.

Mojtaba Khamenei
ജനാലകളിലൂടെ സ്ത്രീകളുടെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍; മുജ്തബ ഖമേനിക്കെതിരെ ഇറാനില്‍ പ്രതിഷേധം-വിഡിയോ

ഇറാന്റെ പണ്ഡിത സഭ കഴിഞ്ഞദിവസമാണ് പുതിയ പരമോന്നത നേതാവായി ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബ ഹുസൈനി ഖമേനിയെ തെരഞ്ഞെടുത്തത്. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള 88 അംഗ സമിതിയാണ് മുജ്തബയെ ആയത്തൊള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ പരമോന്നത നേതാവിനെയും വകവരുത്തുമെന്ന് ഇസ്രയേല്‍ സൈന്യം ഭീഷണി മുഴക്കിയത്. മുജ്തബയെ പരമോന്നത നേതാവായി അംഗീകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അഭിപ്രായപ്പെട്ടിരുന്നു.

Summary

China opposes Israeli military's statement that it will also eliminate Iran's newly elected Mojtaba Khamenei.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com