അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആന്ത്രാക്‌സ് രോഗ ഭീതിയില്‍, 20 പേര്‍ മരിച്ചു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

2011 ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണ് സാംബിയ നേരിടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു
ചിത്രം /എക്‌സ്
ചിത്രം /എക്‌സ്
Updated on
1 min read

കേപ് ടൗണ്‍: ആഫ്രിക്കയുടെ തെക്ക് കിഴക്കന്‍ മേഖലയിലെ അഞ്ച് രാജ്യങ്ങള്‍ ആന്ത്രാക്‌സ് രോഗ ഭീതിയില്‍. മേഖലയില്‍ ഈ വര്‍ഷം 1,100 ലധികം കേസുകളും 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.കെനിയ, മലാവി, ഉഗാണ്ട, സാംബിയ, സിംബാബ്‌വെ എന്നിവിടങ്ങളില്‍ 1,166 സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലബോറട്ടറി പരിശോധനയില്‍ ഇവയില്‍ മുപ്പത്തിയേഴ് കേസുകള്‍ സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു.

അഞ്ച് രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നും എന്നാല്‍ 2011 ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണ് സാംബിയ നേരിടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. മലാവിയില്‍ ഈ വര്‍ഷം ആദ്യമായി മനുഷ്യനില്‍ ആന്ത്രാക്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയില്‍ ഇതുവരെ 13 മരണങ്ങളാണ് ആന്ത്രാക്‌സിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തത്. 

സാംബിയയലിലെ സ്ഥിതി ഏറ്റവും ആശങ്കാജനകമായത്, നവംബര്‍ 20 വരെ 684 സംശയാസ്പദമായ കേസുകകളും നാല് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സാംബിയയിലെ 10 പ്രവിശ്യകളില്‍ ഒമ്പതിലും മനുഷ്യരില്‍ ആന്ത്രാക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാംബിയന്‍ പൊട്ടിത്തെറി അയല്‍രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിനുള്ള ഉയര്‍ന്ന അപകടസാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

കന്നുകാലികള്‍, ചെമ്മരിയാട്, ആട് തുടങ്ങിയ കന്നുകാലികളെയും  സസ്യഭുക്കുകളേയുമാണ് ആന്ത്രാക്‌സ് സാധാരണയായി ബാധിക്കുന്നത്. മൃഗങ്ങളുമായോ മൃഗങ്ങളുമായി ബന്ധപ്പെട്ട  മലിന വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ മനുഷ്യരിലേക്കും രോഗം ബാധിക്കാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അപൂര്‍വ കേസുകള്‍ ഉണ്ടെങ്കിലും ആന്ത്രാക്‌സ് സാധാരണയായി മനുഷ്യര്‍ക്കിടയില്‍ പകര്‍ച്ചവ്യാധിയായി കണക്കാക്കപ്പെടുന്നില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com