ബെയ്ജിംഗ്: ചൈനയിൽ പുതിയ വൈറസ് രോഗം കണ്ടെത്തിയതായി റിപ്പോർട്ട്. ലാംഗിയ വൈറസ്(ലെയ് വി) എന്ന വൈറസ് 35ഓളം പേർക്ക് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. മൃഗങ്ങളിൽ നിന്നു പടരുന്ന ഹെനിപാ വൈറസ് രോഗബാധയുടെ പുതിയ വകഭേദമാണ് ഇത്.
ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളിലെ ആശുപത്രികളിലാണ് ഈ വൈറസ് ബാധിച്ചവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പനി, ചുമ, ക്ഷീണം, തലചുറ്റൽ എന്നീ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഈ രോഗബാധയ്ക്ക് പ്രത്യേക ചികിത്സാരീതി ലഭ്യമല്ലാത്തതിനാൽ ഇവര്‍ തീവ്രപരിചരണ വിഭാഗത്തിൽ നീരിക്ഷണത്തിലാണ്.
സമ്പർക്കം വഴിയല്ല 35 പേർ വൈറസ് ബാധിതരായിരിക്കുന്നത്. ഇതിനാൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടർന്നു എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാൻ ശേഷിയുള്ളതാണ് ലാംഗിയ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates