ദുബൈ: ഡിജിറ്റൽ കറൻസി നിക്ഷേപകർക്ക് യു എ ഇ ഗോൾഡൻ വിസ ലഭിക്കും എന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അധികൃതർ. സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും സർക്കാർ അംഗീകരിച്ച മാർഗനിർദേശനങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് മാത്രമാണ് ഗോൾഡൻ വിസകൾ നൽകുന്നതെന്നും യു എ ഇ അധികൃതർ വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, പ്രതിഭകൾ, ശാസ്ത്രജ്ഞർ, വിദഗ്ധർ, മിടുക്കരായ വിദ്യാർഥികൾ, , സാമൂഹിക പ്രവർത്തകൾ എന്നിവരാണ് ഗോൾഡൻ വിസക്ക് യോഗ്യതയുള്ളവർ. ഈ പട്ടികയിലേക്ക് ഡിജിറ്റൽ കറൻസി നിക്ഷേപകരെ ഉൾപ്പെടുത്തിയിട്ടില്ല.
ടോൺ കോയിൻ എന്ന ഡിജിറ്റൽ കറൻസി നിക്ഷേപമുള്ളവർക്ക് യു.എ.ഇയിൽ ഗോൾഡൻ വിസ നേടാൻ അവസരമെന്ന തരത്തിലായിരുന്നു പ്രചാരണം. യു.എ.ഇയിൽ ലൈസൻസില്ലാത്ത ഒരു സ്ഥാപനത്തിന്റെ സി.ഇ.ഒ ആയ മാക്സ് ക്രൗൺ എന്നയാളാണ് ഇത്തരത്തിൽ ഒരു വ്യാജ പ്രചാരണം ആരംഭിച്ചത്. തെറ്റായ ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കരുത് എന്നും ഔദ്യോഗിക ഉറവിടങ്ങളില്‍നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ഗുണനിലവാരമുള്ള മൂലധനം ആകര്‍ഷിക്കുക, സുസ്ഥിര നിക്ഷേപ അന്തരീക്ഷം വളര്‍ത്തുക, സുതാര്യത, വിശ്വാസ്യത, നിക്ഷേപകരുടെ ആത്മവിശ്വാസം എന്നിവ വര്‍ധിപ്പിക്കുക എന്നീ യുഎഇയുടെ ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ചാണ് ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത് എന്നും അധികൃതർ പറഞ്ഞു.
ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് smartservices.icp.gov.ae സന്ദര്‍ശിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
UAE authority clarifies no Golden Visa issuance for digital currency investors
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates