പാകിസ്ഥാന് 68.6 കോടി ഡോളര്‍; 2040 വരെ എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാം, വമ്പന്‍ വാഗ്ദാനങ്ങളുമായി ട്രംപ്

 Donald trump
ഡോണള്‍ഡ് ട്രംപ്ANI
Updated on
1 min read

വാഷിങ്ടന്‍: പാകിസ്ഥാന് 68.6 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2040വരെ ഉപയോഗിക്കാവുന്ന എഫ്-16 യുദ്ധവിമാനങ്ങള്‍ നവീകരിക്കാനും പരിപാലിക്കാനുമുള്ള ഉപയോഗത്തിനാണ് തുക കൈമാറുക. യുദ്ധഭൂമിയില്‍ നിന്ന് തത്സമയ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനങ്ങളും ബോംബ് ബോഡികളും ഉള്‍പ്പെടെ ഇതിലുള്‍പ്പെടുന്നു.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റു പദ്ധതികളിലും യുഎസുമായി സഹകരിക്കാന്‍ പാകിസ്ഥാന് ഈ കരാര്‍ ഉപയോഗപ്രദമാവുമെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോഓപറേഷന്‍ ഏജന്‍സി (ഡിഎസ്സിഎ) പറഞ്ഞു.

യുഎസ്, നാറ്റോ സേനകളുമായി യുദ്ധഭൂമിയില്‍ നിന്ന് തത്സമയ വിവരങ്ങള്‍ കൈമാറാനുള്ള 92 ലിങ്ക്-16, എംകെ -82 500-പൗണ്ട് ബോംബ് ബോഡികളും ഉള്‍പ്പെടെ പ്രതിരോധ ഉപകരണങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. യുഎസ് ദേശീയ സുരക്ഷയ്ക്ക് ഈ വില്‍പ്പന സുപ്രധാനമാണെന്ന് ഡിഎസ്സിഎ പറഞ്ഞു.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. രണ്ടുദിവസത്തെ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരകരാര്‍ ചര്‍ച്ച പൂര്‍ത്തിയായതിന് പിന്നാലെയാണ് മോദിയും ട്രംപും ഫോണില്‍ സംസാരിച്ചത്.

 Donald trump
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകുമോ?; വീണ്ടും പലിശനിരക്ക് കുറച്ച് ഫെഡറല്‍ റിസര്‍വ്

വ്യാപാരം, സാങ്കേതികമേഖലകള്‍, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുനേതാക്കളും വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്. ട്രംപുമായി സംസാരിച്ചെന്നും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്തിയെന്നും മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു. മേഖലാതലഅന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ചര്‍ച്ചചെയ്തു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യുഎസും തുടര്‍ന്നും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു.

 Donald trump
വനിതാ റിപ്പോര്‍ട്ടറെ കണ്ണിറുക്കി കാണിച്ചു, പാക് സൈനിക വക്താവിന്‍റെ വാര്‍ത്താ സമ്മേളനം വിവാദത്തില്‍ -വിഡിയോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com