കോവിഡിനേക്കാള്‍ വലിയ ദുരന്തം വരാനിരിക്കുന്നു, മുഴുവന്‍ ആവാസ വ്യവസ്ഥയെയും നശിപ്പിച്ചേക്കാം ; മുന്നറിയിപ്പുമായി ബില്‍ഗേറ്റ്‌സ്

മരണസംഖ്യ കൊറോണയേക്കാള്‍ വളരെ വലുതായിരിക്കുമെന്നും ബില്‍ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കി
കോവിഡിനേക്കാള്‍ വലിയ ദുരന്തം വരാനിരിക്കുന്നു, മുഴുവന്‍ ആവാസ വ്യവസ്ഥയെയും നശിപ്പിച്ചേക്കാം ; മുന്നറിയിപ്പുമായി ബില്‍ഗേറ്റ്‌സ്
Updated on
1 min read

വാഷിങ്ടണ്‍ :  ലോകമാകെ ഇപ്പോള്‍ കോവിഡ് ഭീതിയിലാണ്. കൊറോണ വൈറസിനെതിരായ സന്ധിയില്ലാത്ത പോരാട്ടത്തിലാണ് രാജ്യങ്ങള്‍. ഓരോ 15 സെക്കന്റിലും ഒരാള്‍ വീതം എന്ന കണക്കിലാണ് ലോകത്ത് കോവിഡ് ബാധിച്ച് ആളുകള്‍ മരിക്കുന്നത്. അതിനിടെ, കൊറോണ വൈറസിനേക്കാള്‍ വലിയ ദുരന്തം വരാനിക്കുന്നു എന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു. 

മഹാമാരി പോലെ മോശമാണ് കാലാവസ്ഥാ വ്യതിയാനം വരുത്തിയേക്കാവുന്ന നാശനഷ്ടങ്ങള്‍. കാലാവസ്ഥാ വ്യതിയാനം മുഴുവന്‍ ആവാസവ്യവസ്ഥയെയും നശിപ്പിക്കുമെന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത് അസാധ്യമാക്കും. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുള്ള യഥാര്‍ഥ സാമ്പത്തിക, മരണസംഖ്യ കൊറോണയേക്കാള്‍ വളരെ വലുതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

2021 ഫെബ്രുവരിയില്‍ നോഫില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന 'കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം' എന്ന തന്റെ വരാനിരിക്കുന്ന പുസ്തകത്തില്‍ ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥാ പ്രതിസന്ധി കാലക്രമേണ വ്യാപിക്കുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യും. നാസ സൂചിപ്പിക്കുന്നത് പോലെ കാലാവസ്ഥാ രീതികളെയും സമുദ്രനിരപ്പിനെയും ഭൂമിയിലെ ജീവിതത്തെ പിന്തുണയ്ക്കുന്ന എല്ലാ സിസ്റ്റങ്ങളെയും ഇത് കാര്യമായി ബാധിക്കും.

കൊറോണാവൈറസ് മൂലമുള്ള മരണം 100,000 പേരില്‍ 14 എന്ന അനുപാതത്തിലാണ്. അടുത്ത 40 വര്‍ഷത്തിനുള്ളില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മരണ നിരക്കിന്റെ തോത് ഇതായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, 2100 ആകുമ്പോഴേക്ക് ഇത് അഞ്ചു മടങ്ങു വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പതിറ്റാണ്ടും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകാന്‍ പോകുന്ന ആഘാതവും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന രീതിയിലുള്ളതായിരിക്കും. ശാസ്ത്ര ഡേറ്റയുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസ് പോലെയുള്ള ഒരു മഹാമാരി വന്നു പെടാമെന്നും അതിന് ലോകത്തിന്റെ കൈയ്യില്‍ ഉത്തരങ്ങളില്ലെന്നും 2015ല്‍ ബില്‍ഗേറ്റ്‌സ് മുന്നറിയിപ്പു നല്‍കിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com