ചൈന പറഞ്ഞത് കള്ളമോ? ഡിസംബറിലല്ല, വുഹാനില്‍ കോവിഡ് പടര്‍ന്നത് ഓ​ഗസ്റ്റിലെന്ന് പഠനം

ചൈന പറഞ്ഞത് കള്ളമോ? ഡിസംബറിലല്ല, വുഹാനില്‍ കോവിഡ് പടര്‍ന്നത് ഓ​ഗസ്റ്റിലെന്ന് പഠനം
ചൈന പറഞ്ഞത് കള്ളമോ? ഡിസംബറിലല്ല, വുഹാനില്‍ കോവിഡ് പടര്‍ന്നത് ഓ​ഗസ്റ്റിലെന്ന് പഠനം
Updated on
1 min read

ലണ്ടന്‍: കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത രാജ്യം ചൈനയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തോടെയാണ് വൈറസ് ബാധ കണ്ടെത്തിയത് എന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ ചൈനയില്‍ 2019 ഓഗസ്റ്റ് ആദ്യം മുതല്‍ വൈറസ് വ്യാപനമുണ്ടായി എന്ന് സ്ഥാപിച്ച് പഠനം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ പഠന സംഘമാണ്റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

അതേസമയം ഈ റിപ്പോര്‍ട്ട് ചൈന തള്ളി. പരിഹാസ്യമാണ് പഠനമെന്ന് ചൈന പ്രതികരിച്ചു.

ആശുപത്രി യാത്രാ രീതികളുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും സെര്‍ച്ച് എന്‍ജിന്‍ ഡാറ്റകളും വച്ചാണ് സംഘം പഠനം നടത്തിയത്. ചൈനയില്‍ ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലായിരുന്നു. വുഹാന്‍ ആശുപത്രികളിലെ പാര്‍ക്കിങ് സ്ഥലത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും സംഘം പഠന വിധേയമാക്കി.

രോഗം തിരിച്ചറിഞ്ഞ തുടക്ക ഘട്ടത്തില്‍ ചുമ, വയറിളക്കം പോലുള്ള അസുഖങ്ങള്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ കൂടി. പുതിയ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്നാണ് ഇത് ഉയര്‍ന്നത് എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വുഹാനിലെ ഇറച്ചി മാര്‍ക്കറ്റില്‍ വൈറസിന്റെ വ്യാപനമുണ്ടായി എന്ന് കണ്ടെത്തുന്നതിന് മുന്‍പ് തന്നെ ചൈനയില്‍ വൈറസ് ഉത്ഭവിച്ചതായി പഠനത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് ഗവേഷണ സംഘം പറയുന്നു.

എന്നാല്‍ സംഘത്തിന്റെ കണ്ടെത്തല്‍ ചൈനീസ് വിദേശകാര്യ വക്താവ് ഹ്വൗ ചുന്‍യിങ് തള്ളി. ഉപഗ്രഹ ചിത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള ഇത്തരം പഠനങ്ങളും മറ്റും മുന്നോട്ടു വയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ അവിശ്വസനീയമാണ്. ഇത് പരിഹാസ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com