ബ്രിട്ടിഷ് പാര്‍ലമെന്റ് ഗേറ്റിലേക്കു കാര്‍ ഇടിച്ചു കയറ്റി, വന്‍ സുരക്ഷാ വീഴ്ച; ഭീകരാക്രമണമെന്നു സംശയം

കാറോടിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മനഃപൂര്‍വ്വം അപകടം സൃഷ്ടിച്ചതാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബ്രിട്ടിഷ് പാര്‍ലമെന്റ് ഗേറ്റിലേക്കു കാര്‍ ഇടിച്ചു കയറ്റി, വന്‍ സുരക്ഷാ വീഴ്ച; ഭീകരാക്രമണമെന്നു സംശയം
Updated on
1 min read

ലണ്ടന്‍: സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കേ ബ്രിട്ടിഷ് പാര്‍ലമെന്റ് ഗേറ്റിലേക്ക് അജ്ഞാതന്‍ കാര്‍ ഇടിച്ചു കയറ്റി. സെക്യുരിറ്റി ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ന്ന കാര്‍ കാല്‍നടയാത്രക്കാരെയും പരിക്കേല്‍പ്പിച്ചു. കാറോടിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മനഃപൂര്‍വ്വം അപകടം സൃഷ്ടിച്ചതാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവം ഭീകരാക്രമണത്തിനുള്ള ശ്രമമാണോ എന്ന് പൊലീസ് ഇതുവരെ ഉറപ്പിച്ചിട്ടില്ല. അറസ്റ്റിലായയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. രാവിലെ 7 മണിയോടെ തിരക്കേറിയ സമയത്തായിരുന്നു ആക്രമണം ഉണ്ടായത്.

അജ്ഞാതന്റെ ആക്രമണത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സൈക്കിള്‍ യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞ് കയറിയ ശേഷമാണ് ഈ കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്തത് എന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. അമിത വേഗതയിലെടുത്ത കാര്‍ മനഃപൂര്‍വ്വം ഇടിച്ചു കയറ്റുന്നത് പോലെ തോന്നിയെന്നാണ് മറ്റൊരു ദൃക്‌സാക്ഷി വെളിപ്പെടുത്തിയത്. പൊലീസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലും കാര്‍ അമിത വേഗതയില്‍ പാഞ്ഞ് വരുന്നത് വ്യക്തമാണ്.

സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി വെസ്റ്റ് മിനിസ്റ്റര്‍ സബ് വേ സ്‌റ്റേഷന്‍ അടച്ചിട്ടു. പാര്‍ലമെന്റ് ചത്വരവും അടച്ചിട്ടുണ്ട്. പാര്‍ലമെന്റിന് പുറത്തുള്ള വഴികളും മില്ലിബാങ്കും, വിക്ടോറിയ ടവര്‍ ഗാര്‍ഡനും സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ടുണ്ട്.

2017 മാര്‍ച്ച് മാസം ഭീകരാക്രമണം നടന്ന അതേ സ്ഥലത്ത് തന്നെയാണ് ഈ അപകടവും നടന്നത് എന്നതിനാല്‍ നിസാരമായി തള്ളിക്കളയാനാവില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. വെസ്റ്റ്മിനിസ്റ്റര്‍ പാലത്തില്‍ ഖാലിദ് മസൂദ് എന്ന ഭീകരവാദി നടത്തിയ ആക്രമണത്തില്‍ അപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com