റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഹജ്ജ് കർമം സൗദി അറേബ്യയിലുള്ളവർക്ക് മാത്രമാക്കി ചുരുക്കി. വൈറസ് പടരുന്നത് ശമനമില്ലാത തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഈ വർഷത്തെ ഹജ്ജ് പരിമിതമായ അംഗങ്ങളിൽ ഒതുക്കി നടത്താൻ സൗദി ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചത്.
ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹജ്ജ് നിർവഹിക്കാൻ ഇത്തവണ അവസരമുണ്ടാകില്ല. സൗദി അറേബ്യയിലുള്ള സൗദി പൗരന്മാർക്കും വിദേശികൾക്കും ഹജ്ജ് കർമ്മത്തിനു അനുവാദമുണ്ടാകും. ഇവരെ ആഭ്യന്തര തീർഥാടകരായാണ് പരിഗണിക്കുക. ആഭ്യന്തര തീർഥാടകരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കും. പരിമിതമായ അംഗങ്ങൾക്ക് അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും അനുമതി നൽകുക.
എത്ര പേർക്കാണ് ഹജ്ജിന് അവസരം ഉണ്ടാവുക എന്ന് സൗദി ഹജ്ജ് മന്ത്രലയം വരും ദിവസങ്ങളിൽ അറിയിക്കും. സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കും തീർഥാടനം അനുവദിക്കുക.
പുറത്തു നിന്നുള്ള കൂടുതൽ അതിഥികളെ ഇപ്പോൾ സ്വീകരിക്കുന്നത് സ്വീകരിക്കൽ ഗുണകരമാകില്ലെന്ന് മന്ത്രാലയം വിലയിരുത്തി. ഒത്തുചേരൽ, കൂട്ടം കൂടിയുള്ള ആചാരങ്ങൾ, ഒരുമിച്ചുള്ള ചലനങ്ങൾ എന്നിവ രോഗം പടർത്തുന്നതിന് ഇടയാക്കുമെന്നു മന്ത്രാലയം വിലയിരുത്തുന്നു.
സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് സൗദി അറേബ്യ ഹജ്ജ് കർമ്മത്തിൽ ഇത്ര വലിയ നിയന്ത്രണം ഏർപ്പെടുത്തുന്നത്. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ മക്ക ഹറം പൂർണമായും അടച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates