Malayalam poem
അരവിന്ദൻ കെ.എസ്. മംഗലം എഴുതിയ കവിത ദൈവം സാത്താനോടു ചെയ്തത്|Malayalam poem Aravindan K.S. MangalamSamakalika Malayalam Weekly

ദൈവം സാത്താനോടു ചെയ്തത്

അരവിന്ദൻ കെ.എസ്. മംഗലം എഴുതിയ കവിത
Published on

മനുഷ്യനന്മയ്ക്കായി

ഒരിക്കൽ, തന്റെ പുത്രനെ

ഭൂമിയിലേക്കയച്ചു, ദൈവം.

ലോകത്തിന്റെ പാപഭാരം ചുമന്ന്

അവൻ ഗാഗുൽത്തയിൽ ബലിയായി

തന്റെ പ്രിയപുത്രന്

ക്രൂശുമരണം വിധിച്ച മനുഷ്യരെ

ദൈവം അന്നേ നോട്ടമിട്ടിരുന്നു.

Malayalam poem
മിത്രനീലിമ എഴുതിയ കവിത നീല ചൂണ്ടയില്‍ കോര്‍ത്തു കോര്‍ത്തങ്ങനെ...

അങ്ങനെയിരിക്കവെയാണ്

തന്നെ പലതരത്തിൽ

വെല്ലുവിളിക്കുകയും

കഷ്ടപ്പെടുത്തുകയും ചെയ്യുന്ന

സാത്താനെത്തേടി

ദൈവം ഇറങ്ങിത്തിരിച്ചത്.

യുദ്ധവും തീരാവ്യാധികളും

ചോരയും കണ്ണീരും വിതച്ചുകൊണ്ട്

ഭൂമിയെത്തപിപ്പിക്കുന്ന

സാത്താന്റെ വിക്രിയകൾ

ദൈവത്തെപ്പഴിക്കാൻ

മനുഷ്യരെ പ്രേരിപ്പിക്കുകയും

ചെയ്തിരുന്നു.

Malayalam poem
ഓറഞ്ചു തോട്ടത്തിൽ ഒരു തേനീച്ച

ഒരിക്കൽ

ഉറക്കത്തിലാണ്ടുപോയ സാത്താനെ

സ്വർഗരാജ്യത്തിന്റേയും

നരകത്തിന്റേയും

മദ്ധ്യത്തിൽ വെച്ച് ദൈവം കണ്ടെത്തുകയും

അവനെ ഒരു ഭ്രൂണമായി പരിണമിപ്പിച്ച്

ഒരു മനുഷ്യസ്ത്രീയുടെ ഗർഭപാത്രത്തിൽ

നിക്ഷേപിക്കുകയും ചെയ്തു

ഒരു ജർമൻ കുടിയേറ്റക്കാരനായിരുന്നു

സാത്താൻ ജന്മത്തിന്റെ

പിതൃത്വം ഏറ്റുവാങ്ങിയത്

മറ്റൊരു മറിയം നാമധാരിയായ

സ്‌കോട്ടിഷ് വംശജ

അവന്റെ മാതാവുമായി.

Malayalam poem
സുഹാനീ രാത്

ദൈവപുത്രൻ കാലിത്തൊഴുത്തിലായിരുന്നെങ്കിൽ

കുട്ടി സാത്താൻ

സമ്പന്നതയുടെ മടിത്തട്ടിലേക്കാണ്

പിറവികൊണ്ടത്.

(അവൻ ആരെന്ന് സ്വയം അറിയാതിരിക്കാൻ

അവന്റെ ബോധമണ്ഡലത്തിൽ

ദൈവം ചില സൂത്രപ്പണികൾ

ഒപ്പിച്ചുവച്ചിരുന്നെങ്കിലും

ദൈവം ഉറങ്ങുന്ന ചില സമയങ്ങളിൽ

കൊമ്പും വാലുമുള്ള

ഒരു ഭീകരസത്വത്തിന്റെ നീൾനഖമുനകൾ

അവനറിയാതെ

അവനിൽ തിടം വച്ചു നിന്നു)

Malayalam poem
മയിലേറി വിളൈയാടി വാ

അവൻ ഭൂമിയിൽ

അല്ലലില്ലാതെ വളർന്ന്

സുഖത്തിന്റെ ഏഴാം സ്വർഗത്തിലേക്ക്

ചുവടുകൾ വച്ചു

ദൈവം എന്നും അവനെ

നിരീക്ഷിച്ചുകൊണ്ടിരുന്നു.

നന്മയുള്ളവരും തിന്മചെയ്യുന്നവരുമായ

മനുഷ്യരെയാകമാനം

ചക്രവ്യൂഹത്തിൽപ്പെടുത്തി

നട്ടം തിരിക്കുന്ന ചെകുത്താൻ

ഭൂമിയിൽ സമാധാനം വിതയ്ക്കാൻ

പിറവികൊണ്ടവനാണ് താൻ

എന്ന് സ്വയം ഊറ്റം കൊണ്ടു.

ഭരണം കുട്ടിച്ചോറാക്കുമെന്ന്

ദീർഘദർശനം ചെയ്ത കുറേപ്പേർചേർന്ന്

ഭരണസാരഥ്യം അവനു ചാർത്തിക്കൊടുത്തു.

മറ്റാരും കാണാത്ത കൊമ്പും

അസ്ത്രമുനയുള്ള വാലും

അവന്റെ സ്വത്വത്തെ വെളിപ്പെടുത്തി

ഇടയ്ക്കിടെ മുറുമുറുത്തു.

Malayalam poem
കെ.ജി.എസ് എഴുതിയ കവിത: ദുഷ്ഫലമാവുന്നെന്തേ പെരുമഴ?

സമാധാനം സമാധാനം എന്ന് ഉച്ചത്തിൽവിളിക്കയും

ഉള്ളിൽ പകയുടേയും

കാലുഷ്യത്തിന്റേയും തീക്കൂടൊരുക്കുകയും ചെയ്ത സാത്താൻ

ലോകമെങ്ങും തന്റെ ചൂണ്ടുവിരൽത്തുമ്പിൽ

അടക്കിനിർത്തണമെന്നു മോഹിച്ചെങ്കിലും

അവന്റെ ജല്പനങ്ങൾക്ക് ആരും

ചെവി കൊടുക്കാതായി.

ജനം അവനെ രഹസ്യമായി

ഭ്രാന്തൻ എന്നു വിളിച്ചു.

Malayalam poem
‘ബാധകന്‍’

ഒടുവിൽ അവർ ഒന്നു തീരുമാനിച്ചു.

ലോകസമാധാനത്തിന് ഭീഷണിയായ

ഭരണാധിപന്

‘സമാധാനധ്വംസകപട്ടം’ നൽകി

ആദരിക്കുക

‘ഒരു നൊബേൽ പുരസ്കാരവും

ഇതിനു മുന്നിൽ വരരുത് ‘

കണ്ണീരും ചോരയും കട്ടപിടിച്ചു കിടന്ന

തീമുനമ്പുകളിലും

സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും

അലമുറയുയർന്ന അഭയാർത്ഥി പാളയങ്ങളിലും

സിന്ദൂരച്ഛവിപുരണ്ടു ചിതറിയ

ലോകകണ്ടകന്മാർക്കിടയിലും

സാത്താൻ പിന്നേയും അവസരങ്ങൾക്കായി

കാതുകൂർപ്പിച്ചു കാത്തിരുന്നു...

Summary

Daivam sathanodu cheythathu Malayalam poem written by Aravindan K.S. Mangalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com