സിറിയയില്‍ അമേരിക്ക രാജ്യാന്തര നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു: റഷ്യ

അമേരിക്ക സിറിയയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ റഷ്യ ശക്തമായി ഐക്യരാഷ്ട്രസഭയുടെ അടിയന്തര യോഗത്തില്‍ വിമര്‍ശിച്ചു
സിറിയയില്‍ അമേരിക്ക രാജ്യാന്തര നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു: റഷ്യ
Updated on
1 min read

മോസ്‌കോ: സിറിയയില്‍ അമേരിക്ക രാജ്യാന്തര നിയമങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് യുഎന്‍ യോഗത്തില്‍ റഷ്യന്‍ പ്രതിനിധി പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്ക സിറിയയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ റഷ്യ ശക്തമായി ഐക്യരാഷ്ട്രസഭയുടെ അടിയന്തര യോഗത്തില്‍ വിമര്‍ശിച്ചു. സിറിയയില്‍ അമേരിക്ക സൈനിക നടപടി ശക്തമാക്കിയതിന്റെ പശ്ചാതലത്തിലാണ് മോസ്‌കോയില്‍ ഐക്യരാഷ്ട്രസഭ അടിയന്തര യോഗം വിളിച്ചത്. 

സൈനികനടപടിയുടെ അനന്തരഫലം മേഖലയിലേയും രാജ്യാന്തര ബന്ധങ്ങളുടേയും സ്ഥിരത തീര്‍ത്തും തകര്‍ക്കുന്നതായിരിക്കും എന്ന് 
റഷ്യന്‍ ഡെപ്യൂട്ടി അംബാസഡര്‍ വ്‌ലാഡ്മര്‍ സഫോന്‍കോവ് പറഞ്ഞു. 

റഷ്യന്‍ പിന്തുണയോടെ സിറിയ ഭരിക്കുന്ന ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെ താഴെയിറക്കാന്‍ പോരാടുന്ന സിറിയന്‍ വിമതര്‍ക്കൊപ്പമാണ് അമേരിക്ക. കഴിഞ്ഞ ദിവസം നടന്ന ആക്രമണം സിറിയന്‍ സര്‍ക്കാര്‍ വിമതര്‍ക്ക് നേരെ രാസായുധ പ്രയോഗം നടത്തിയതിന് പകരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. രാസായുധാക്രമണത്തില്‍ എഴുപതിലേറെ പേര്‍ മരിച്ചിരുന്നു. ഇന്നലെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ 6പേര്‍ മാത്രമാണ് മരിച്ചത് എന്നാണ് അമേരിക്കന്‍ വാദം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com