ആണവ മലിന ജലം കടലിലേക്ക്; ജപ്പാനില്‍ നിന്നുള്ള സമുദ്രോത്പന്ന ഇറക്കുമതി നിരോധിച്ച് ചൈന

ഫുകുഷിമ ഡെയ്ചിയിലെ ആണവനിലയിൽ നിന്ന് മലിനജലം പുറന്തള്ളാൻ തുടങ്ങിയതിന് പിന്നാലെയാണ് നടപടി
ഫുകുഷിമ ഡെയ്ചി ആണവനിലം/ എക്സ് വിഡിയോ സ്ക്രീൻഷോട്ട്
ഫുകുഷിമ ഡെയ്ചി ആണവനിലം/ എക്സ് വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ബെയ്‌ജിങ്: ജപ്പാനിൽ നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ചൈന. ഫുകുഷിമ ഡെയ്ചിയിലെ ആണവനിലയിൽ നിന്ന് മലിനജലം പസഫിക് സമു​ദ്രത്തിലേക്ക് പുറന്തള്ളാൻ തുടങ്ങിയതിന് പിന്നാലെയാണ് ചൈനീസ് കസ്റ്റംസിന്റെ നടപടി. 

ജപ്പാന്റെ നടപടി അങ്ങേയറ്റം സ്വാർത്ഥവും നിരുത്തരവാദപരവുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുനാമിയെ തുടർന്ന് തകർന്ന ആണവനിലയത്തിൽ നിന്ന് മലിന ജലം വ്യാഴാഴ്‌ച മുതലാണ് ജപ്പാൻ പുറന്താള്ളാൻ തുടങ്ങിയത്. 

ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ജപ്പാന്റെ നടപടിയെ ശരിവെക്കുന്നെങ്കിലും ചൈനയുടെ ഭാ​ഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ ഭാ​ഗമായാണ് ഇറക്കിമതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തരമായി ഉത്തരവ് നടപ്പിലാക്കണം എന്നാണ് നിർദേശം.  

സമുദ്രം പൊതു സ്വത്താണ്, ഫുകുഷിമയിലെ ആണവ മലിനജലം കടലിലേക്ക് നിർബന്ധിതമായി പുറന്തള്ളുന്നത് അന്താരാഷ്ട്ര പൊതുതാൽപ്പര്യങ്ങളെ അവഗണിക്കുന്നണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.  ജപ്പാനിൽ നിന്നുള്ള കടൽവിഭവങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയ്‌ക്കും നിരോധനം ബാധകമാണ്.‌‌ ലോകത്തെ മുഴുവൻ വലിയൊരു അപകടത്തിലേക്കാണ് ജപ്പാൻ ഇപ്പോൾ തള്ളിവിട്ടിരിക്കുന്നതെന്നും മനുഷ്യരുടെ ഭാവി തലമുറകളിലേക്ക് ഈ വേദന കൈമാറുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com