ഹമാസിനെ പുടിനോട് ഉപമിച്ച് ജോ ബൈഡന്‍, ഇസ്രയേലിന് വ്യോമ സഹായം ഉറപ്പാക്കി, യുഎസ് കോണ്‍ഗ്രസിന്റെ പിന്തുണ തേടും

ഹമാസും പുടിനും വ്യത്യസ്ത ഭീഷണികളെ പ്രതിനിധീകരിക്കുന്നു. അയല്‍രാജ്യത്തെ ജനാധിപത്യത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാനാണ് ഇരുവരും ആഗ്രഹിക്കുന്നതെന്നും ജോ ബൈഡന്‍
ജോ ബൈഡന്‍/ വ്‌ലാദിമിര്‍ പുടിന്‍ , ഫോട്ടോ: എപി
ജോ ബൈഡന്‍/ വ്‌ലാദിമിര്‍ പുടിന്‍ , ഫോട്ടോ: എപി
Updated on
1 min read

വാഷിങ്ടണ്‍: ഇസ്രയേലിനും ഉക്രെയ്‌നിനും പിന്നില്‍ ഐക്യപ്പെടാന്‍ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേലിന്‌
എല്ലാവിധ സാമ്പത്തിക സഹായവും നല്‍കുമെന്നും  വ്യോമ സഹായം നല്‍കാന്‍ തയ്യാറാണെന്നും ബൈഡന്‍ പ്രഖ്യാപിച്ചു. ഇതിനായി യുഎസ് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ബൈഡന്‍ വ്യക്തമാക്കി.

ഹമാസിനെ പുടിനോടുപമിക്കുകയാണ് ബൈഡന്‍ ചെയ്തത്. ഹമാസും പുടിനും വ്യത്യസ്ത ഭീഷണികളെ പ്രതിനിധീകരിക്കുന്നു. അയല്‍രാജ്യത്തെ ജനാധിപത്യത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാനാണ് ഇരുവരും ആഗ്രഹിക്കുന്നതെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. ഹമാസിനെപ്പോലുള്ള ഭീകരരെയും പുടിനെപ്പോലുള്ള സ്വേച്ഛാധിപതികളെയും വിജയിപ്പിക്കാന്‍ നമുക്ക് കഴിയില്ല, അനുവദിക്കുകയുമില്ല. അത് സംഭവിക്കുന്നത് തടയുമെന്നും ബൈഡന്‍ പറഞ്ഞു.

''യഹൂദ വിരുദ്ധതയില്‍ അപലപിക്കുന്നു. നിങ്ങളെ ഞാന്‍ കാണുന്നു. ഞാന്‍ നിങ്ങളുടേതാണ്. നിങ്ങളെ വേദനിപ്പിക്കുന്നവരെയും നിങ്ങള്‍ അറിയണം. നിങ്ങള്‍ എല്ലാവരും തന്നെ അമേരിക്കയാണ്.''    ജോ ബൈഡന്‍ പറഞ്ഞു. 

ലോകത്തെ ഒന്നിച്ചു നിര്‍ത്തുന്നത് അമേരിക്കന്‍ നേതൃത്വമാണ്. അമേരിക്കന്‍ സഖ്യങ്ങളാണ് എല്ലാവരെയും സുരക്ഷിതരാക്കുന്നത്. മറ്റ് രാജ്യങ്ങളുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പങ്കാളിയായി ഞങ്ങളെ മാറ്റുന്നത് അമേരിക്കന്‍ മൂല്യങ്ങളാണ്. ഞങ്ങള്‍ യുക്രെയിനില്‍ നിന്ന് അകന്നുപോയാല്‍, ഇസ്രായേലിനോട് പുറംതിരിഞ്ഞുനില്‍ക്കുകയാണെങ്കില്‍ അപകടസാധ്യതയുണ്ടാക്കുന്നു. അത് വിലപ്പോവില്ലെന്നും ബൈഡന്‍ പറഞ്ഞു. 

റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെയും രൂക്ഷമായ പ്രതികരണങ്ങളാണ് ബൈഡന്‍ നടത്തിയത്. പുടിന്റെ അധികാരത്തോടുള്ള ആര്‍ത്തി തടയുന്നില്ലെന്നും പകരം ഉക്രൈനെ നിയന്ത്രിക്കുകയാണ് ചെയ്യുന്നതെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ അന്ധരാകരുതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹൈക്കോടതിസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com