3 മിനിറ്റിൽ ഇസാക്കിന്റെ ഇരട്ട ഗോൾ! പ്രീമിയർലീഗിൽ ലിവർപൂളിന് ആദ്യ ജയം

ഇപ്സ്‍വിച് ടൗണിനെതിരെ അനായാസ വിജയം
Alexander Isak goal celebration
Alexander Isakx
Updated on
1 min read

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻ ചാംപ്യൻമാരായ ലിവർപൂൾ. ആദ്യ രണ്ട് മത്സരങ്ങളിലും സമനിലയിൽ കുരുങ്ങിയ ലിവർപൂൾ മൂന്നാം പോരാട്ടത്തിൽ പ്രമോട്ട് ചെയ്യപ്പെട്ട് പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ഇപ്സ്‍വിച് ടൗണിനെതിരെ അനായാസ വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ലിവർപൂൾ വിജയിച്ചു കയറിയത്. മത്സരത്തിന്റെ ആദ്യ 9 മിനിറ്റിനുള്ളിൽ തന്നെ ലിവർപൂൾ ഇരട്ട ഗോളുകൾ നേടി. രണ്ട് ഗോളുകളും വലയിലാക്കിയത് അലക്സാണ്ടർ ഇസാക്. 6, 9 മിനിറ്റുകളിലാണ് താരം വല ചലിപ്പിച്ചത്.

ലിവർപൂൾ മാനേജരായി ഈ സീസണിൽ ചുമതലയേറ്റ ആന്റണി ഇറോളയുടെ ആദ്യ പ്രീമിയർ ലീഗ് വിജയം കൂടിയാണിത്. ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കും കയറി. നിലവിൽ അവർക്ക് 3 കളിയിൽ 5 പോയിന്റ്.

Alexander Isak goal celebration
കെസിഎല്ലിൽ തൃശൂർ ടൈറ്റൻസ് vs കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്‍ ഫൈനൽ

കളിയുടെ ആറാം മിനിറ്റിൽ കോഡി ഗാക്പോ കൈമാറിയ പാസിൽ നിന്നാണ് ഇസാക് ആദ്യ ഗോൾ നേടിയത്. മൂന്ന് മിനിറ്റിനുള്ളിൽ സമാന കൂട്ടുകെട്ടു തന്നെയാണ് ടീമിനു രണ്ടാം ഗോളും സമ്മാനിച്ചത്. ആദ്യ പകുതി തീരുന്നതിനു മിനിറ്റുകൾ ശേഷിക്കെ ഇസാക് ഹാട്രിക്ക് ഗോളും നേടിയിരുന്നു. ഫ്ലോറിയൻ വിയറ്റ്സിന്റെ പാസിൽ താരം വല ചലിപ്പിച്ചു. എന്നാൽ ഇത് ഓഫ് സൈഡായി മാറി.

റെക്കോർഡ് തുകയ്ക്ക് കഴിഞ്ഞ ദിവസം പിഎസ്ജിയിൽ നിന്നു ലിവർപൂൾ ടീമിലെത്തിയ ബ്രാഡ്‍ലി ബാർക്കോള ടീമിനായി കളത്തിലെത്തി. കളിയുടെ അവസാന 25 മിനിറ്റിലാണ് താരം കളിച്ചത്. 123 ദശലക്ഷം പൗണ്ടിനാണ് താരം ലിവർപൂളിലെത്തിയത്.

Alexander Isak goal celebration
രക്ഷകനായി ആനന്ദ് ജോസഫ് , അവിശ്വസനീയ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ് ഫൈനലില്‍
Alexander Isak goal celebration
'വൈഭവും സഞ്ജുവും ഇന്നിങ്സ് ഓപ്പൺ ചെയ്താൽ തകർക്കും'; അഫ്ഗാൻ പരമ്പര വരാനിരിക്കെ നിർദേശവുമായി മുൻതാരം
Summary

Liverpool breezed past Ipswich with a 2-0 win courtesy of Alexander Isak's double as Andoni Iraola's side secured their first victory of the season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com