

കരാക്സ്: അർജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെ പാരീസ് ഒളിമ്പിക്സിൽ യോഗ്യത നേടാതെ ബ്രസീൽ പുറത്ത്. കളിയുടെ 77-ാം മിനിറ്റിൽ ലൂസിയാനോ ഗോണ്ടൗ നേടിയ ഗോളാണ് അർജന്റീനയ്ക്ക് ഒളിമ്പിക്സ് പോരാട്ടത്തിലേക്ക് കളമൊരുക്കിയത്.
യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് പാരിസ് ഒളിമ്പിക്‌സ് യോഗ്യത. പരാഗ്വേയാണ് ഒന്നാംസ്ഥാനത്ത്. രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന യോഗ്യത നേടിയത്. അണ്ടർ 23 ടീമുകളാണ് ഗെയിംസിൽ പങ്കെടുക്കുക.
2004ന് ശേഷം ഇതാദ്യമായാണ് ബ്രസീൽ ഒളിമ്പിക്സിന് യോഗ്യത നേടാതെ പോകുന്നത്. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് അർജന്റീന പാരീസിലേക്ക് പറക്കാനൊരുങ്ങുന്നത്. 2004-ലും 2008-ലും അർജന്റീനയായിരുന്നു ചാമ്പ്യന്മാർ.
2008ൽ ഒളിമ്പിക്സ് മെഡൽ നേടുന്നതിൽ ടീമിൽ നിർണായ പങ്കുവഹിച്ച മെസിയും പാരീസിൽ അർജിന്റീനയുടെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. കരുത്തരായ മെസിയും ഡി മരിയയും എത്തുന്നതോടെ അർജീന്റീന ഇത്തവണ കപ്പുയർത്തുമെന്ന വിശ്വാസത്തിലാണ് ആരാധകർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates