ഇന്ത്യയ്ക്ക് ലോകകപ്പ് നേട്ടം; പാകിസ്ഥാന്‍ അവസാന സ്ഥാനത്ത്, മോശം പ്രകടനത്തില്‍ പരിശീലകനെ പുറത്താക്കി പിസിബി

ഏപ്രിലില്‍ ലാഹോറില്‍ നടന്ന യോഗ്യതാ മത്സരങ്ങളില്‍ ഒന്നാമതെത്തി പാകിസ്ഥാന്‍ ലോകകപ്പ് യോഗ്യത നേടിയെങ്കിലും ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ടൂര്‍ണമന്റില്‍ പാകിസ്ഥാന്‍ അവസാന സ്ഥാനക്കാരാണ്.
Multiple Sackings Confirmed In Pakistan Team
pakistan team
Updated on
1 min read

ഇസ്ലാമാബാദ്: വനിതാ ഏകദിന ലോകകപ്പിലെ പാക് ടീമിന്റെ മോശം പ്രകടനത്തില്‍ മുഖ്യ പരിശീലകന്‍ മുഹമ്മദ് വസീമിനെ പുറത്താക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി). ഏപ്രിലില്‍ ലാഹോറില്‍ നടന്ന യോഗ്യതാ മത്സരങ്ങളില്‍ ഒന്നാമതെത്തി പാകിസ്ഥാന്‍ ലോകകപ്പ് യോഗ്യത നേടിയെങ്കിലും ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ടൂര്‍ണമന്റില്‍ പാകിസ്ഥാന്‍ അവസാന സ്ഥാനക്കാരാണ്.

ലോകകപ്പില്‍ ഫാത്തിമ സന നയിച്ച ടീം നാല് മത്സരങ്ങള്‍ തോറ്റപ്പോള്‍, മൂന്ന് മത്സരങ്ങള്‍ മഴ കാരണം ഉപേക്ഷിച്ചു. കൊളംബോയിലാണ് പാകിസ്ഥാന്‍ എല്ലാ മത്സരങ്ങളും കളിച്ചത്. ലോകകപ്പോടെ വസീമിന്റെ കരാര്‍ അവസാനിച്ചുവെന്നും ഇനി കരാര്‍ നീട്ടേണ്ടതില്ലെന്നുമാണ് പിസിബിയുടെ തീരുമാനം. പകരം പുതിയ പരിശീലകനെ നിയമിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

Multiple Sackings Confirmed In Pakistan Team
ഹര്‍മന്‍പ്രീത് ഇല്ല, നയിക്കാന്‍ ലോറ; ഐസിസി ലോകകപ്പ് ഇലവനില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

പാക് പുരുഷ ടീമുകളുടെ ചീഫ് സെലക്ടറായിരുന്ന സേവനമനുഷ്ഠിച്ചിട്ടുള്ള മുന്‍ ടെസ്റ്റ് താരമായിരുന്ന വസീമിനെ കഴിഞ്ഞ വര്‍ഷമാണ് വനിതാ ടിമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്. വസീം പരിശീലകനകയിരുന്ന സമയത്ത് ടീമിന് തിരിച്ചടികളുടെ കാലമായിരുന്നു. പാകിസ്ഥാന്‍ ടീം ഏഷ്യാ കപ്പ് സെമിഫൈനലില്‍ പുറത്തായിരുന്നു. ഈ വര്‍ഷം ആദ്യം നടന്ന ടി20 ലോകകപ്പില്‍ ലീഗ് ഘട്ടത്തിലും ടീം പുറത്തായിരുന്നു.

Multiple Sackings Confirmed In Pakistan Team
പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

പുതിയ പരിശീലകനായി പിസിബി ഒരു വിദേശ പരിശീലകനെയാണ് നോക്കുന്നതെന്നും എന്നാല്‍ ശ്രമം പരാജയപ്പെട്ടാല്‍ മുന്‍ വനിതാ ടീം ക്യാപ്റ്റന്‍ ബിസ്മ മറൂഫിനെ ചുമതല ഏല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശീലകന് പുറമെ സപ്പോര്‍ട്ടിങ് സ്റ്റാഫുകളെയും പിസിബി പുറത്താക്കിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

Summary

As India Win Women's World Cup, Multiple Sackings Confirmed In Pakistan Team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com