നാണംകെട്ട തോല്‍വിക്ക് രണ്ടാം പോരില്‍ 'ത്രില്ലര്‍' മറുപടി; ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍

രണ്ടാം ഏകദിനത്തില്‍ 128 റണ്‍സിന്റെ കൂറ്റന്‍ ജയം
Maaz Sadaqat half century celebration
Maaz Sadaqatx
Updated on
1 min read

മിര്‍പുര്‍: ആദ്യ ഏകദിനത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ രണ്ടാം പോരാട്ടത്തില്‍ തിരിച്ചു വന്നു. ജയത്തോടെ അവര്‍ പരമ്പര സമനിലയിലാക്കി. ഇതോടെ മൂന്നാമത്തേയും അവസാനത്തേയും പോരാട്ടം ഇരു ടീമുകള്‍ക്കും നിര്‍ണായകമായി. രണ്ടാം പോരാട്ടത്തില്‍ 128 റണ്‍സിന്റെ വമ്പന്‍ ജയമാണ് പാകിസ്ഥാന്‍ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 47.3 ഓവറില്‍ 274 റണ്‍സില്‍ പുറത്തായി. ബംഗ്ലാദേശിന്റെ പോരാട്ടം 23.3 ഓവറില്‍ വെറും 114 റണ്‍സില്‍ അതിവേഗം അവസാനിപ്പിച്ച് പാകിസ്ഥാന്‍ ത്രില്ലര്‍ ജയം സ്വന്തമാക്കി.

ഓപ്പണിങ് ഇറങ്ങി അര്‍ധ സെഞ്ച്വറി നേടുകയും ബംഗ്ലാദേശിന്റെ 3 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത മാസ് സദാഖതിന്റെ ഓള്‍ റൗണ്ട് മികവാണ് പാകിസ്ഥാന് ജയമൊരുക്കിയത്. ടി20 ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയും പാകിസ്ഥാനു വേണ്ടി തിളങ്ങി. താരവും അര്‍ധ സെഞ്ച്വറി നേടി.

Maaz Sadaqat half century celebration
വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മംഗലപുരത്ത്; പത്തേക്കര്‍ ഭൂമിയില്‍ 45 കോടി രൂപ ചെലവ്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ഓപ്പണര്‍മാര്‍ മിന്നും തുടക്കമാണ് നല്‍കിയത്. മാസ് സദാഖത് 46 പന്തില്‍ 5 സിക്‌സും 6 ഫോറും സഹിതം 75 റണ്‍സെടുത്തു. സഹ ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ 31 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നു 13 ഓവറില്‍ പാക് സ്‌കോര്‍ 103ല്‍ എത്തിച്ചാണ് പിരിഞ്ഞത്.

പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച സല്‍മാന്‍ ആഘ- മുഹമ്മദ് റിസ്വാന്‍ സഖ്യവും പാകിസ്ഥാനായി തിളങ്ങി. 109 റണ്‍സാണ് സഖ്യം ബോര്‍ഡില്‍ ചേര്‍ത്തത്. സല്‍മാന്‍ ആഘ 62 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 64 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന്‍ 44 റണ്‍സും കണ്ടെത്തി.

എന്നാല്‍ മധ്യനിരയും വാലറ്റവും പൊരുതാന്‍ നില്‍ക്കാതെ അതിവേഗം കീഴടങ്ങിയതോടെ പാക് സ്‌കോര്‍ 300 കടന്നില്ല. ബംഗ്ലാദേശിനായി റിഷാദ് ഹുസൈന്‍ 3 വിക്കറ്റെടുത്തു. മെഹ്ദി ഹസന്‍ മിറാസ് 2 വിക്കറ്റുകള്‍ വീഴ്ത്തി. ടസ്‌കിന്‍ അഹമദ്, മുസ്തഫിസുര്‍ റഹ്മാന്‍, നഹിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Maaz Sadaqat half century celebration
ഐപിഎൽ തൊട്ടടുത്ത്; ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺ നെറ്റ്‌വർക്ക് ഹൈക്കോടതിയിൽ

മറുപടി ബാറ്റിങിനായി കളത്തിലെത്തിയ ബംഗ്ലാദേശ് അതിവേഗമാണ് കീഴടങ്ങിയത്. 41 റണ്‍സെടുത്ത ലിറ്റന്‍ ദാസാണ് ടോപ് സ്‌കോറര്‍. തൗഹിദ് ഹൃദോയ് (28), അഫിഫ് ഹുസൈന്‍ (14), സെയ്ഫ് ഹസന്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

മാസ് സദാഖതിനു പുറമേ പാകിസ്ഥാനായി ഹാരിസ് റൗഫും 3 വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രീദി 2 വിക്കറ്റെടുത്തു. മുഹമ്മദ് വാസിം, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Maaz Sadaqat half century celebration
ജോഷ് ഹെയ്‌സല്‍വുഡ് ഐപിഎല്‍ കളിക്കുമോ? ഫിറ്റ്‌നസ് ക്ലിയറന്‍സ് കാത്ത് ആര്‍സിബി
Summary

Bangladesh vs Pakistan, Maaz Sadaqat: Pakistan hammered Bangladesh by 128 runs in the second ODI of the three-match series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com