മുംബൈ: എട്ടിൽ നിന്ന് പത്ത് ടീമുകളുമായി തുടങ്ങുന്ന ഐപിഎൽ 15ാം സീസണിന്റെ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. ഈ മാസം 26 മുതലാണ് പുതിയ സീസണിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സുമായി ഏറ്റുമുട്ടും.
കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ ആവർത്തനമായിരിക്കും ഉദ്ഘാടന പോര്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം.
70 ഗ്രൂപ്പ് മത്സരങ്ങളുടെ ക്രമമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 10 ടീമുകൾ ഉൾപ്പെടുന്ന ഇത്തവണത്തെ സീസണിൽ 70 ലീഗ് മത്സരങ്ങളടക്കം 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതിൽ 70 മത്സരങ്ങൾ മുംബൈയിലും പുനെയിലുമായി നടക്കും. മുംബൈയിലെ വാംഖഡെ, ബ്രാബോൺ, ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങൾ പുനെയിലെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും നടക്കും.
പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഫൈനൽ മെയ് 29-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.
മുംബൈയിലെ വാംഖഡെ (20 മത്സരങ്ങൾ), ബ്രാബോൺ (15), ഡിവൈ പാട്ടീൽ (20) സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങൾ പുനെയിലെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates