'ആക്ഷൻ കാണിച്ച് ക്രീസിൽ നിൽക്കാതെ പന്ത് എറിയു'! ബാറ്റ് ചെയ്യാതെ തുടരെ മാറി ഡാരില്‍ മിച്ചല്‍ (വിഡിയോ)

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും വിവാദം
Daryl Mitchell refuse to face Usman Tariq
Daryl Mitchell, Usman Tariq
Updated on
1 min read

കറാച്ചി: ടി20 ലോകകപ്പ് സമയത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചതാണ് പാകിസ്ഥാന്‍ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിങ് സ്റ്റൈല്‍. ക്രീസിലേക്ക് നടന്നെത്തി സെക്കന്‍ഡുകള്‍ ആക്ഷന്‍ കാണിച്ചു നിന്ന ശേഷമാണ് താരം പന്ത് ഡെലിവര്‍ ചെയ്യാറുള്ളത്. ഇപ്പോള്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ താരത്തിന്റെ ബൗളിങ് ആക്ഷന്‍ വിവാദത്തിലായിരിക്കുകയാണ്.

ഇന്നലെ നടന്ന ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ്- റാവല്‍പിണ്ടീസ് മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍. ക്വെറ്റ താരമാണ് താരിഖ്. താരത്തിന്റെ പന്തുകള്‍ നേരിടാന്‍ തയ്യാറാകാതെ റാവല്‍പിണ്ടീസിന്റെ ന്യൂസിലന്‍ഡ് ബാറ്റര്‍ ഡാരില്‍ മിച്ചല്‍ ക്രീസില്‍ നിന്നു തുടരെ മാറിയതാണ് വിവാദമായത്.

റാവല്‍പിണ്ടീസ് റണ്‍സ് ചെയ്‌സ് ചെയ്യുന്നതിനിടെ ഒന്‍പതാം ഓവറിലാണ് സംഭവങ്ങള്‍. ഉസ്മാന്‍ താരിഖിന്റെ ഈ ഓവറിലെ നാലാം പന്താണ് ഡാരില്‍ മിച്ചല്‍ നേരിടാന്‍ നിന്നത്. താരിഖ് സ്വതസിദ്ധമായ ശൈലിയില്‍ പന്തെറിയാന്‍ തുടങ്ങുമ്പോഴേക്കും തയ്യാറല്ലെന്നു കാണിച്ച് ഡാരില്‍ മിച്ചല്‍ ക്രീസില്‍ നിന്നു മാറി.

Daryl Mitchell refuse to face Usman Tariq
'സഞ്ജുവിന് ഇന്ന് നിർണായകം, ഒപ്പം മില്ലർക്കും'; ചെന്നൈയിൽ ഇന്ന് 'പവർ ഫുൾ' പോരാട്ടം, എതിരാളികൾ ഡൽഹി

താരിഖ് വീണ്ടും പന്തെറിയാന്‍ നോക്കിയപ്പോഴും സമാന രീതിയില്‍ ഡാരില്‍ മിച്ചല്‍ ക്രീസില്‍ നിന്നു മാറി. രണ്ടാം തവണ താരിഖ് പന്തെറിഞ്ഞ നിമിഷത്തിലാണ് ഡാരില്‍ മിച്ചല്‍ മാറിയത്.

പിന്നാലെ അംപയര്‍ വന്ന് ഡാരില്‍ മിച്ചലിനോടു സംസാരിച്ചു. അതിനു ശേഷമാണ് താരം കളി പുനരാരംഭിച്ചത്. ഡാരില്‍ മിച്ചലിന്റെ സമീപനത്തെ കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ നായകന്‍ റമീസ് രാജ വിമര്‍ശിച്ചു. ഇതിലും മികച്ച രീതിയില്‍ ഡാരില്‍ മിച്ചല്‍ ക്രീസില്‍ പെരുമാറണമെന്നു റമീസ് വ്യക്തമാക്കി.

Daryl Mitchell refuse to face Usman Tariq
'വീഴാതെ നോക്കണം'; സൺറൈസേഴ്‌സിന് സമ്മർദ്ദം കൂടുന്നു, ഇന്ന് എതിരാളികൾ പഞ്ചാബ്
Summary

A tactical standoff in Karachi saw Daryl Mitchell refuse to face Usman Tariq's controversial pause delivery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com